ഓണാഘോഷത്തിന്റെ ഭാഗമായി കൊച്ചിയിൽ തമ്പടിച്ച സർക്കസിലെ പുതുതലമുറക്കാരിയുടെ വിശേഷമാണിനി. ജനിച്ച് പതിനൊന്ന് മാസത്തിനിടെ കലാകരന്മാരായ അച്‌ഛനും അമ്മയ്ക്കുമൊപ്പം വിവിധ ദേശങ്ങളിൽ തമ്പടിച്ച ഒലീവിയ. കൊച്ചി കലൂരിൽ റാംമ്പോ സർക്കസിലേക്ക് പോകാം.
ഈ തമ്പാണ് ഒലീവിയയുടെ വീട്. ജനിച്ച് 20-ാം ദിവസം ഇവിടേക്ക് എത്തിയതാണ്. തമ്പിലെ കുടുംബാംഗങ്ങൾക്കൊപ്പം ചെറിയ പ്രായത്തിനുള്ളിൽ തന്നെ അവൾ പല നാടുകൾ താണ്ടി . നിറങ്ങളും ആഘോഷങ്ങളും നിറഞ്ഞ രാപകലുകൾക്കിടയിലെ യാത്ര. ഹരിയാനയിലെ സർക്കസ് തമ്പിൽ വെച്ചാണ് ഒലീവിയയുടെ മാതാപിതാക്കളായ ലക്കിയും കണ്ടുമുട്ടിയതും പ്രണയിച്ചതും വിവാഹിതരായതും. പിന്നീട് ഒന്നിച്ചായി സർക്കസ് പര്യടനം
നെഞ്ചിടിപ്പോടെയും ആകാംഷയോടെയും സദസിലുള്ളവർ അച്‌ഛൻ്റെ സർക്കസ് ആസ്വദിക്കുമ്പോൾ വേദിയുടെ പിൻ ഭാഗത്ത് അമ്മയുടെ കൈകളിൽ അവളുമുണ്ടാകും. അമ്മ വേദിയിലേക്ക് എത്തുമ്പോൾ അച്ഛൻ്റെ കൈകളിലേക്ക് മറിയും. അവളെ കണ്ട് തിരിച്ചിറങ്ങുമ്പോൾ സർക്കസ് പ്രമേയമായ ജോക്കർ സിനിമയിലെ ആ ഡയലോഗായിരുന്നു മനസിൽ. ദ ഷോ മസ്റ്റ് ഗോ ഓൺ.