pp-divya-whatsapp

സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടി പരിപാടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരന്തരം പങ്കുവച്ചിരുന്ന പി.പി ദിവ്യ നവീന്‍ ബാബുവിന്‍റെ മരണത്തിന് ശേഷം ആകെ രാജികത്ത് മാത്രമാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.  മുന്‍രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്‍റെ വാചകങ്ങളാണ് ഇപ്പോള്‍ ദിവ്യയുടെ വാട്ട്സ് ആപ്പ് ഡിപിയും സ്റ്റാറ്റസും. Also Read : ആറാം തീയതി നവീനും പ്രശാന്തനും കണ്ടു; റോഡിലൂടെ പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

'ഒരായിരം തവണ വിളിച്ചുപറഞ്ഞാലും നമ്മളെ കുറിച്ച് നമ്മള്‍ പറയുന്ന സത്യത്തേക്കാള്‍ ഈ ലോകം വിശ്വസിക്കുന്നത് മറ്റുള്ളവര്‍ പതുക്കെ പറയുന്ന കള്ളങ്ങളായിരിക്കാം', എന്നായിരുന്നു കലാമിന്‍റ വാക്കുകള്‍

അതേ സമയം ദിവ്യ ഒളിവിലാണെന്നാണ് വിവരം. എഡിഎം നവീന്‍ ബാബുവിന് യാത്രയയപ്പ് നല്‍കാന്‍ വിളിച്ച  ചടങ്ങിലേക്ക്  ക്ഷണിച്ചത്  കലക്ടറാണെന്നായിരുന്നു  ദിവ്യയുടെ വാദം . ഇത് കലക്ടര്‍ അരുണ്‍ കെ.വിജയന്‍ ഇന്ന് പരോക്ഷമായി നിഷേധിച്ചു.  സംഘാടകരല്ലേ ക്ഷണിക്കേണ്ടതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതെയെന്നായിരുന്നു കലക്ടറുടെ മറുപടി. എ.ഡി.എമ്മിനെതിരെ ദിവ്യ സംസാരിച്ചപ്പോള്‍ തടയാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് പ്രോട്ടോക്കോള്‍ പ്രകാരം തടയുന്നത് ശരിയല്ലെന്നും അതിന് കഴിയില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. അതേസമയം, കുടുംബത്തിന് നല്‍കിയ കത്ത് കുറ്റസമ്മതമല്ലെന്നും അരുണ്‍ കെ.വിജയന്‍ പറഞ്ഞു.കണ്ണൂര്‍ കലക്ടര്‍ യാത്രയയപ്പിന്‍റെ സമയം ബോധപൂര്‍വം മാറ്റിയത് ദിവ്യയെ പങ്കെടുപ്പിക്കാനാണെന്നാണ് സി.ഐ.ടി.യു നേതാവ് മലയാലപ്പുഴ മോഹനന്‍റെ  ആരോപണം. യാത്രയയപ്പ് വേണ്ടെന്ന് നവീന്‍ പറഞ്ഞിരുന്നതാണെന്നും ബന്ധു കൂടിയായ മോഹനന്‍ നേരത്തെ  വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY:

pp divya whatsapp status viral on social media