ബത്തേരിയിലേക്കുള്ള യാത്രക്കിടെ അപ്രതീക്ഷിത അതിഥിയായി പ്രിയങ്ക ഗാന്ധി എത്തിയ സന്തോഷത്തിലാണ് കരുമാന്‍കുളം ത്രേസ്യമ്മ. ജീവിതത്തില്‍ തനിക്ക് കിട്ടിയ ഏറ്റവും വലിയ സന്തോഷമാണെന്നും പ്രിയങ്ക വീട്ടിലേക്ക് വരുമെന്ന് താന്‍ ഒരിക്കലും കരുതിയില്ലെന്നും ത്രേസ്യമ്മ പറയുന്നു. ദൈവമെ എനിക്ക് പ്രിയങ്കയെ ഒന്ന് കാണാന്‍ പറ്റണെ എന്ന് പ്രാത്ഥിക്കുന്നുണ്ടായിരുന്നുവെന്നും കാലിന് വയ്യാത്തതിനാല്‍ വഴിയില്‍ പോയി പ്രിയങ്കയെ കാണാന്‍ സാധിക്കാത്തതില്‍ സങ്കടമുണ്ടായിരുന്നുവെന്നും അപ്പോളാണ് അപ്രതിക്ഷമായി പ്രിയങ്ക വീട്ടിലേക്ക് കടന്ന് വന്നതെന്നും ത്രേസ്യമ്മ പറയുന്നു. പ്രിയങ്കയെ കണ്ട സന്തോഷത്തില്‍ താന്‍ കൊന്ത സമ്മാനമായി കൊടുത്തുവെന്നും വീട്ടിലിരുന്ന മിഠായി പ്രിയങ്കയ്ക്ക് കൊടുത്തുവെന്നും ത്രേസ്യമ്മ പറയുന്നു. 

ത്രേസ്യമ്മയുടെ വാക്കുകള്‍

‘പിള്ളേര് വിളിച്ച് പറഞ്ഞു നമ്മുടെ വീട്ടിലേക്ക് പ്രിയങ്ക വരുന്നുണ്ടെന്ന്. റോഡ‍ില്‍ നിന്ന് ഇരുന്നൂറ് മീറ്ററോളം ഉണ്ട് ഇങ്ങോട്ട്, എന്നെ കണ്ടതോടെ കെട്ടിപ്പിടിച്ചു. എന്നിട്ട് ഞാന്‍ കൊന്ത കൊണ്ടുപോയി കൊടുത്തു, അപ്പോള്‍ എന്നോട്  പ്രിയങ്ക പറഞ്ഞു എനിക്ക് മദര്‍ തെരേസ ഒരു കൊന്ത സമ്മാനിച്ചിട്ടുണ്ട്, ഇതും ഞാന്‍ അതുപോലെ സൂക്ഷിക്കും, എന്‍റെ വയനാട്ടിലെ രണ്ടാമത്തെ സുഹൃത്താണ് അമ്മയെന്നും പ്രിയങ്ക പറഞ്ഞു. ഞാന്‍ മിഠായി കൊണ്ടുവന്ന് പ്രിയങ്കയ്ക്ക് കൊടുത്തു, രാഹുലിനും സോണിയ ഗാന്ധിക്കും കൊടുക്കണമെന്നും പറഞ്ഞു, എന്‍റെ മോളെ എന്ന് പറഞ്ഞാണ് ഞാന്‍ പ്രിയങ്കയെ കെട്ടിപ്പിടിച്ചത്. പതിനഞ്ച് മിനിറ്റോളം വീട്ടില്‍ പ്രിയങ്കയിരുന്നു ’

ENGLISH SUMMARY:

Karumankulam Thresyamma is happy that Priyanka Gandhi came as an unexpected guest during her trip to Bathery