സബ് ഇൻസ്പെക്ടർ പാസിംഗ് ഔട്ട് പരേഡിലെ ആ ഗൗണ്ടില്‍ കാക്കിയണിഞ്ഞ് ആ മകന്‍ തൊട്ടുമുന്‍പില്‍ നിന്നപ്പോള്‍ ആ പിതാവിന്‍റെ കണ്ണുനിറഞ്ഞു, തുളുമ്പി വന്ന ആകണ്ണീരില്‍ അഭിമാനം തുളുമ്പി വന്നു. പെടുന്നനെ ആ പിതാവിന്‍റെ തോളിലേയ്ക്ക് അവന്‍ വീണു..അച്ഛാ..എന്നൊരു വിളി അതിലുണ്ടായിരുന്നു. തോളോട് ചേര്‍ന്ന് അവന്‍ വിങ്ങിപൊട്ടിയപ്പോള്‍ ആ മനുഷ്യന്‍ പറഞ്ഞു ടാ..മതി..മതി,

‘എന്നാടാ..കരയാതെ’..എന്നുള്ള ആ വാത്സല്യത്തിന് ഒരായുക്ഷകാലത്തെ സ്വപ്നമുണ്ടായിരുന്നു. എസ്ഐ ആയി ജോലിയിൽ പ്രവേശിച്ച ആലപ്പുഴ സ്വദേശി ബാലു കെ. അജിത് പൊലീസുകാരനായിരുന്ന അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോള്‍ ആ കാഴ്ച കണ്ടു നിന്നവരുടെ കണ്ണും നിറഞ്ഞു.

ആദ്യം അച്ഛന് സല്യൂട്ട്, അഭിമാനത്തോടെ മകനെ നോക്കി അച്ഛനും സല്യൂട്ട്, തൊട്ടു പിന്നാലെയായിരുന്നു കസേരയില്‍ ഇരുന്ന അച്ഛനെ കെട്ടിപ്പിടിച്ച് ബാലു കരഞ്ഞത്. ചില കാഴ്ചകള്‍ അങ്ങനെയാണ് വാക്കുകള്‍ക്കും അപ്പുറം  ഹൃദ്യവും മനോഹരവുമായ കാഴ്ച. 

ENGLISH SUMMARY:

During the Sub-Inspector Passing Out Parade, an emotional moment unfolded as Balu K. Ajith, who joined the force as an SI, hugged his policeman father and saluted him with tears in his eyes