geevarghese-mar-gregoreous

പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റിപ്പതിനഞ്ചാം ഓർമപ്പെരുന്നാളിന് വിശ്വാസികളുടെ പ്രവാഹം. കനത്ത മഴയിലും അണിമുറിയാതെ എത്തിയ ആയിരങ്ങൾ പരുമല സെമിനാരിയെ ഭക്തിസാന്ദ്രമാക്കി. പെരുന്നാൾ ഇന്ന് കൊടിയിറങ്ങും. 

പരുമല തിരുമേനിയുടെ 115ഓം ഓർമപ്പെരുന്നാളിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പദയാത്രകൾ പരുമലയിൽ സംഗമിച്ചു. പത്തനംതിട്ട പരുമലയിലുള്ള ദേവാലയത്തിലേക്ക് ജാതിമതഭേദമന്യേ വിശ്വാസികളെത്തിക്കൊണ്ടിരിക്കുന്നു. പരുമല തിരുമേനിയുടെ ഖബറിടത്തിൽ ദർശനത്തിനായി നീണ്ടനിരയാണ് ഉണ്ടായിരുന്നത്. 

കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ‍ മൂന്നിൽമേൽ‍ കുർബാനയും ധൂപപ്രാർത്ഥനയും നടന്നു. വൈകുന്നേരത്തോടെ ശ്ലൈഹിക വാഴ് വ് നൽകി. തുടർന്ന് റാസയും നടന്നു. പരുമല തിരുമേനിയെ പരിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ എഴുപതാം വാർഷികം കൂടിയാണ് ഇത്തവണ.