ഒടുവില്‍ കുഴികളടച്ച് തൃക്കാരിയൂര്‍ - അയിരൂര്‍പ്പാടം-വടക്കുംഭാഗം റോഡ് സഞ്ചാരയോഗ്യമാക്കി. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. കാലങ്ങളായി താറുമാറായിക്കിടന്ന റോഡിന്‍റെ ശോച്യാവസ്ഥ പരിഹാരിക്കാന്‍ നിരന്തരം ആവശ്യങ്ങളുയര്‍ന്നെങ്കിലും അതൊന്നും അധികാരികള്‍ ശ്രദ്ധിച്ചിരുന്നില്ല.

ഇനിയെന്തായാലും അയിരൂര്‍പ്പാടത്തെ ആളുകള്‍ക്ക് നേരെ നടക്കാം.  ഈ വഴിപോകുന്നവര്‍ക്ക് നേരെ വണ്ടിയുമോടിക്കാം. മനോരമ ന്യൂസ് വാര്‍ത്തെയെ തുടര്‍ന്ന് തൃക്കാരിയൂര്‍ –അയിരൂര്‍പ്പാടം– വടക്കുംഭാഗം റോഡിലെ കുഴികളടച്ച് റോഡ് സഞ്ചാരയോഗ്യമാക്കി. 

റോഡ് നേരയാക്കണമെന്നാവാശപ്പെട്ട് തുടര്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും പരിഹാരമായിരുന്നില്ല. അതുകൊണ്ടുതന്നെ ഈ കാല്‍നടയാത്രക്കാര്‍ക്കുള്‍പ്പെടെ ഈ വഴി ദുഷ്കരവഴിയായിരുന്നു.

ENGLISH SUMMARY:

Thrikkariyur-ayiroorppadam road reconstructed after manorama news story