RE-845-Vadakara

എംപി ജനപ്രീതിയില്‍ വളരെ മുന്നില്‍. എന്നാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും കടുത്ത മല്‍സരത്തിന് സാധ്യത. ഇതാണ് വടകര മണ്ഡലത്തിന്റെ ചിത്രം. യുഡിഎഫിന്റെ വോട്ടില്‍ വലിയ ഇടിവുണ്ടാകുമെന്ന് മനോരമന്യൂസ്–വി.എം.ആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേ പ്രവചിക്കുന്നു. എല്‍ഡിഎഫിനും ബിജെപിക്കും മറ്റുള്ളവര്‍ക്കും വോട്ട് കൂടും. 2019ല്‍ 49.41 ശതമാനമായിരുന്ന യുഡിഎഫ് വോട്ട് അടുത്ത തിരഞ്ഞെടുപ്പില്‍ 42.63 ശതമാനമാകുമെന്നാണ് പ്രവചനം. ഇടിവ് 6.78 ശതമാനം. 43.48 ശതമാനം വോട്ടുമായി എല്‍ഡിഎഫ് യുഡിഎഫിനെ മറികടക്കുന്നു. എല്‍ഡിഎഫിന് 0.85 ശതമാനം വോട്ടിന്റെ മുന്‍തൂക്കം.

2024-Vote-Share-Vadakara-845-440

എല്‍ഡിഎഫിന് അനുകൂലമായ ഈ മാറ്റം കടുത്തപോരാട്ടത്തിന് വഴിതെളിക്കുന്നു. കണ്ണൂരിലേതുപോലെ 'ഇനിയും തീരുമാനിക്കാത്ത'വര്‍ കൂടുതലും കഴിഞ്ഞവട്ടം ഇടതിന് വോട്ടുചെയ്തവര്‍. ഈ വോട്ടുകള്‍ എല്‍ഡിഎഫിലേക്കു തന്നെ പോയാല്‍ ചെറിയ ഭൂരിപക്ഷത്തില്‍ ഇടതിന് ജയിക്കാം. മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന വോട്ട് 1.61 ശതമാനത്തില്‍ നിന്ന് 3.54 ശതമാനമായി ഉയരുന്നതും പ്രധാനമാണ്. ഒക്ടോബര്‍ 3 മുതല്‍ നവംബര്‍ 10 വരെയാണ് സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാമണ്ഡലങ്ങളും കവര്‍ ചെയ്ത് മനോരമന്യൂസ്–വി.എംആര്‍ പ്രീ–പോള്‍ സര്‍വേ നടത്തിയത്. ഈ സമയത്ത് തിരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും സാധ്യതകള്‍ എന്നാണ് വിലയിരുത്തിയത്.

മൂന്നുവട്ടം കോഴിക്കോട്ടുനിന്ന് ലോക്സഭാംഗമായ ശേഷം 15 വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് കെ.മുരളീധരന്‍ 2019ല്‍ വീണ്ടും ജില്ലയില്‍ മല്‍സരത്തിനെത്തിയത്. മുതിര്‍ന്ന സിപിഎം നേതാവ് പി.ജയരാജനായിരുന്നു വടകരയില്‍ എതിരാളി. 84,663 വോട്ടിന്റെ ഭൂരിപക്ഷത്തിന് മുരളി വിജയിച്ചു. ബിജെപിക്ക് ലഭിച്ചത് 80,128 വോട്ട്.

Here is the prospects of UDF, LDF and BJP in vadakara Loksabha constituency in 2024 election. Manorama News-VMR Mood of the State Survey results