കായംകുളത്ത് വീട്ടിൽ ഒറ്റയ്ക്കായിരുന്ന എഴുപത്തിയാറുകാരി വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഓച്ചിറയ്ക്കടുത്ത് പ്രയാര്‍ സ്വദേശി ഷഹനാസാണ് അറസ്റ്റിലായത്. ഏതാനും ആഴ്ചകൾക്ക് മുൻപ് കായംകുളത്ത് മറ്റൊരു വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു
25 വയസുളള പ്രതി ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ഇന്നലെ രാത്രി വീട്ടിൽ അതിക്രമിച്ചു കയറിയാണ് പീഡിപ്പിച്ചത്. അവശനിലയിലായ വയോധിക വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയില്‍ നിന്നും വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് കായംകുളം പോലീസ് കേസെടുത്തത്. വയോധികയുടെ മൊഴിയും രേഖപ്പെടുത്തി. സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷഹനാസ് പിടിയിലായത്. കൃഷ്ണപുരത്ത് അതിര്‍ത്തിച്ചിറ ഭാഗത്ത്ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍.
മദ്യ ലഹരിയിലായിരുന്നു പീഡനം നടത്തിയത്.മറ്റൊരു വയോധികയെ പീഡിപ്പിച്ച കേസിലും പ്രതിയാണ് ഷഹനാസ്. ദിവസങ്ങള്‍ക്ക് മുമ്പ് കായംകുളത്ത് തന്നെയുളള വയോധികയ്ക്ക് നേരെയാണ് പ്രതിയുടെ ആക്രമണമുണ്ടായത്. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും കുറ്റകൃത്യം ആവര്‍ത്തിച്ചത്. 20–ാം വയസില്‍ ലഹരിമരുന്നു കേസിൽ ശിക്ഷിക്കപ്പെട്ട ഷഹനാസ് രണ്ടു വർഷം മുൻപാണ് ശിക്ഷ കഴിഞ്ഞിറങ്ങിയത്. വീടുമായി അധികം ബന്ധമില്ലാത്ത പ്രതി ഓച്ചിറ ക്ഷേത്ര പരിസരത്തും മൽസ്യ ബന്ധനം നടക്കുന്ന തീരങ്ങളിലും ചുറ്റിത്തിരിഞ്ഞ് നടക്കുന്ന ആളാണെന്ന് പൊലിസ് പറഞ്ഞു.