car-death

TOPICS COVERED

മാള മേലഡൂരില്‍ വഴിയാത്രക്കാരന്‍ മരിച്ച അപകടത്തില്‍ കാര്‍ കണ്ടെത്തി. കാറുടമയെ അറസ്റ്റ് ചെയ്തു. കാറിടിച്ച് വഴിയാത്രക്കാരന്‍ വീണ ശേഷം ആശുപത്രിയില്‍ പോലും എത്തിക്കാതെ കാര്‍ ഓടിച്ചുപോയ യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

കഴിഞ്ഞ ശനിയാഴ്ച വെളുപ്പിന് നാലരയോടെ മാള മേലഡൂര്‍ പമ്പിനു സമീപത്തായിരുന്നു വഴിയാത്രക്കാരന്‍ കാറിടിച്ച് മരിച്ചത്. മേലഡൂര്‍ സ്വദേശി കുട്ടപ്പനായിരുന്നു മരിച്ചത്. എഴുപത്തിയെട്ട് വയസായിരുന്നു. സിസിടിവി ദൃശ്യങ്ങളായിരുന്നു പൊലീസിന് മുമ്പിലുള്ള ഏക തെളിവ്. ഈ ദൃശ്യങ്ങളിലാണെങ്കില്‍, കാറിന്റെ നമ്പറും വ്യക്തമല്ല. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാറോടിച്ചിരുന്നത് എരവത്തൂര്‍ സ്വദേശിയായ ജോമി ജോസ് ആണെന്ന് കണ്ടെത്തി. കാറും കസ്റ്റഡിയിലെടുത്തു. 

അപകടത്തിനു ശേഷം നിര്‍ത്താതെ പോയ എല്ലാ വാഹനങ്ങളും പൊലീസ് അന്വേഷിച്ചു. അപകടത്തില്‍ കാറിന് കേടുപറ്റിയിരുന്നു. ഇത്, തൃശൂര്‍ നഗരത്തില്‍ എത്തിച്ച് നേരെയാക്കുകയും ചെയ്തു. മാള ഇന്‍സ്പെക്ടര്‍ സജിന്‍ ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മൂന്നു ക്രിമിനല്‍ കേസുകളില്‍ നേരത്തെ പ്രതിയാണ് അറസ്റ്റിലായ ജോമി. വിദേശത്ത് റിഗിലാണ് ജോലി. അവധിക്കു നാട്ടില്‍ വന്നതായിരുന്നു. യുവാവിന്റെ കൈ തല്ലിയൊടിച്ച കേസിലും ഭാര്യയെ ദേഹോപദ്രവം ഏല്‍പിച്ച കേസിലും നേരത്തെ പ്രതിയായിരുന്നു.