ഒറ്റപ്പാലത്ത് രൂപമാറ്റം വരുത്തിയ രണ്ട് ജീപ്പുകൾ ഓണാഘോഷം കളറാക്കാൻ കൊണ്ടു പോകുന്നതിനിടെ പൊലീസ് പിടിച്ചെടുത്തു. വരോട്, കോതകുറുശ്ശി എന്നിവിടങ്ങളിൽ നിന്നാണ് ജീപ്പുകൾ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
മുകൾഭാഗം ഒഴിവാക്കി തുറന്ന നിലയിലായിരുന്നു ജീപ്പുകൾ. ഒറ്റനോട്ടത്തില്‍ തന്നെ നിയമലംഘനം വ്യക്തം. വിദ്യാലയങ്ങളിലെ ഓണാഘോഷങ്ങൾക്ക് എത്തിച്ചവയാണിവയെന്നു പൊലീസ് പറഞ്ഞു. വരോട്ടെയും വാണിയംകുളത്തെയും സ്‌കൂളുകളിലേക്കുള്ള യാത്രയ്ക്കിടെയാണ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്.
രൂപമാറ്റത്തിനു പിഴ ഈടാക്കാൻ നിർദേശിച്ച് വാഹനങ്ങള്‍ മോട്ടർ വാഹനവകുപ്പിന് കൈമാറും. ഉടമകളെ ഫോണില്‍ ബന്ധപ്പെട്ട് പ്രാഥമിക വിവരങ്ങളും ശേഖരിച്ചു. തിരക്കേറിയ റോഡിലൂടെ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടിച്ചതിനും കേസെടുക്കും. പൊലീസ് ഉദ്യോഗസ്ഥർ വിശദമായി വാഹനം പരിശോധിച്ച ശേഷമായിരിക്കും മോട്ടര്‍ വാഹനവകുപ്പിന് കൈമാറുക. നടപടി വൈകില്ലെന്ന് മോട്ടര്‍ വാഹനവകുപ്പും അറിയിച്ചു.