kochi-sexrracket

ഇരുപത് കാരിയായ ബംഗ്ലദേശ് സ്വദേശിനിയെ കൊച്ചിയിൽ കടുത്ത ലൈംഗിക പീഡനത്തിനിരയാക്കിയ പെൺവാണിഭ സംഘം പിടിയിൽ. എളമക്കര കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന സ്ത്രീകൾ ഉൾപ്പെട്ട സംഘത്തെയാണ് പൊലീസ് പിടികൂടിയത്. ബെംഗളൂരുവിൽനിന്ന് കൊച്ചിയിലെത്തിച്ച പെൺകുട്ടിയെ നിരവധി പേർക്ക് കാഴ്ചവച്ചു.

 

കൊച്ചിയിൽ പെൺവാണിഭ സംഘം പിടിയിലായതോടെ വൻ റാക്കറ്റിന്റെ ചുരുൾ അഴിയുകയാണ്. ബംഗ്ലാദേശിൽ നിന്നും പന്ത്രണ്ടാം വയസിൽ ഇന്ത്യയിൽ എത്തിയ കുട്ടിയെ സംഘം തട്ടിയെടുത്തു. ബെംഗളൂരു, കൊച്ചി ഉൾപ്പടെ വ്യാപിച്ചു കിടക്കുന്ന വൻ സെക്സ് റാക്കറ്റ് കഴിഞ്ഞ എട്ട് വർഷം പെൺകുട്ടിയെ പലർക്കും മുന്നിൽ കാഴ്ച വച്ചു. റാക്കറ്റിലെ മുഖ്യ കണ്ണികളായ ജഗത, ശ്യാം, സെറീന എന്നിവരാണ് പിടിയിലായത്. ബംഗളുരുവിൽ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് സെറീനയാണ്. ജഗതയാണ് കൊച്ചിയിലെ റാക്കറ്റിന്റെ നിയന്ത്രണം.  പെൺകുട്ടിയെ ആദ്യം കിട്ടുന്നത് ശ്യാമിന്റെ കയ്യിലാണ്. ലോക്ഡൗൺ കാലത്തു അടക്കം വര്ഷങ്ങളോളം ശ്യാം പല പ്രമുഖർക്കും കാഴ്ച വച്ചു. 

ഒരു ദിവസം ഏഴ് പേർ വരെ എത്തിയിട്ടുണ്ടെന്നാണ് പെൺകുട്ടിയുടെ മൊഴി. പിന്നീട് ബെംഗളൂരുവിലെ റാക്കറ്റായ സെറീനയ്ക്ക് കൈമാറി. സെറീനയും പലർക്കും മുന്നിൽ പെൺകുട്ടിയെ കാഴ്ച വച്ചു. കഴിഞ്ഞ ആഴ്ചയാണ്  കൊച്ചിയിൽ ജഗതയുടെ കൈയിലേക്ക് എത്തിയത്. എളമക്കരയിൽ ഇരുപതോളം പേരുടെ മുന്നിൽ  പെൺകുട്ടിയെ ജഗത കാഴ്ച വച്ചു. എളമക്കര പോലീസിന്റെ അന്വഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. വിവിധ സംസ്ഥാനങ്ങളിൽ വേരുകൾ ഉള്ള സെക്സ് മാഫിയയിലേക്ക് അന്വഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പല പ്രമുഖരും റാക്കറ്റിന്റെ ഭാഗമായി ഉണ്ടെന്നാണ് വിവരം