• മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍
  • ഷാനു ആത്മഹത്യ ചെയ്യില്ലെന്നു ബന്ധുക്കള്‍
  • ഷാനു അവശനിലയില്‍ കിടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനുവിന്റെ മരണത്തില്‍‌  ദുരൂഹതയെന്ന് ബന്ധുക്കള്‍  . ഷാനുവിന്‍റെ ശരീരത്തില്‍ മര്‍ദനത്തിന്‍റെയും മുറിവേറ്റതിന്‍റെയും പാടുകളുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.ഷാനുവിന്  ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല, മരണത്തിനു പിന്നില്‍ മറ്റാളുകള്‍ ഉണ്ട്. നടിയുടെ ബലാല്‍സംഗ പരാതിയില്‍ ഷാനുവിനെതിരെ കേസുണ്ടായിരുന്നു. ഹോട്ടലില്‍ ഷാനു അവശനിലയില്‍ കിടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. 

Read more : കൊച്ചിയിലെ സ്വകാര്യഹോട്ടലില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മരിച്ചനിലയില്‍

കഴിഞ്ഞ ദിവസമാണ് സിനിമ പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുറിയിൽ മദ്യക്കുപ്പികൾ ചിതറിക്കിടക്കുന്ന സ്ഥിതിയിലായിരുന്നു.രണ്ടു ദിവസം മുൻപ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മുറിയൊഴിഞ്ഞു പോയിരുന്നു.

തിരുവനന്തപുരം സ്വദേശിയായ ഷാനു കഴിഞ്ഞ 10 ദിവസത്തിലേറെയായി ഇവിടെ താമസിച്ചു വരുകയായിരുന്നു. നേരത്തെ നടിയുടെ ബലാത്സംഗ പരാതിയിൽ ഷാനുവിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. 2018ൽ സിനിമയിലും സീരിയലും അവസരം വാഗ്ദാനം ചെയ്ത് ചൂഷണം ചെയ്തെന്നായിരുന്നു നടിയുടെ പരാതി. കഴിഞ്ഞദിവസം ഷാനുവിനെ കാണാൻ സിനിമാരംഗത്തെ സുഹൃത്തുക്കൾ അടക്കം എത്തിയിരുന്നുവെന്ന് ഹോട്ടൽ ഉടമ മനോരമ ന്യൂസിനോട് പറഞ്ഞു

ENGLISH SUMMARY:

Production controller found dead in private hotel in Kochi