ഉറക്കംവരാതെയിരിക്കാന്‍ സീരിയല്‍ നടി ഉപയോഗിച്ചത് രാസലഹരിയായ എംഡിഎംഎ. കൊല്ലം പരവൂരിലാണ് എംഡിഎംഎയുമായി സീരിയല്‍ നടി ഷംനത്ത് എന്ന പാർവതി പൊലീസ് പിടിയിലായത്. ഷംനത്തിന് ലഹരി നല്‍കിയവരെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
പരവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചിറക്കര ഒഴുകുപാറയിലുള്ള ഷംനത്തിന്റെ വീട്ടിൽ രാത്രി പൊലീസ് നടത്തിയ പരിശോധനയിലാണ് മാരക രാസലഹരിയായ എംഡിഎംഎ പിടിച്ചെടുത്തത്. സീരിയല്‍ നടിയായ ഷംനത്തിന്റെ കിടപ്പു മുറിയിലെ മേശയിൽ നിന്ന് 1.4 ഗ്രാം എംഡിഎംഎ പൊലീസിന് ലഭിച്ചു. വിഷാദരോഗവും മറ്റും ഉളളതിനാല്‍ ഉറക്കം വരാതെയിരിക്കാന്‍ മൂന്നു മാസമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്നാണ് ഷംനത്ത് പൊലീസിനോട് പറഞ്ഞത്. കടയ്ക്കൽ ഭാഗത്തു നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് നടി മൊഴി നല്‍കിയതെങ്കിലും അന്വേഷണം തുടരുകയാണ്. സിനിമസീരിയല്‍ രംഗത്തുളളവര്‍ക്ക് രാസലഹരി കൈമാറുന്ന സംഘമാണോ ഷംനത്തിനെയും വലയിലാക്കിയതെന്ന് പൊലീസ് അന്വേഷിക്കുന്നു.
വക്കം സ്വദേശിയാെണങ്കിലും ഒഴുകുപാറയിലാണ് താമസം. മലയാളം സീരിയലുകളില്‍ അഭിനയിക്കുന്ന ഷംനത്ത് ഇപ്പോള്‍ പാർവതി എന്ന പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടെ നല്‍കിയിരിക്കുന്നത്..