കാട്ടാക്കടയിൽ കഴിഞ്ഞ ദിവസമാണ് സ്ത്രീയെയും പുരുഷനെയും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച റീജയെ കാണാനില്ലെന്ന് മക്കള്‍ നേരത്തേ പരാതി നല്‍കിയിരുന്നു.റീജയ്ക്കൊപ്പം കാട്ടാക്കട കുരുതംകോട് പാലയ്ക്കൽ ഞാറവിള വീട്ടിൽ പ്രമോദിനെയും മരിച്ച നിലയില്‍ കണ്ടെത്തി.
പ്രമോദ് താമസിക്കുന്ന വീട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. റീജ കൈയിലും കഴുത്തിലും മുറിവേറ്റ് കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിലും പ്രമോദ് തൂങ്ങിമരിച്ച നിലയിലുമായിരുന്നു. റീജയെ കൊലപ്പെടുത്തിയ ശേഷം പ്രമോദ് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.45കാരിയായ റീജയും 35കാരനായ പ്രമോദും തമ്മില്‍ പത്തുവയസിന്റെ വ്യത്യാസമുണ്ട്.
കൂലിപ്പണിക്കാരനാണ് പ്രമോദ്. കളക്ഷന്‍ ഏജന്‍റായി പ്രവര്‍ത്തിച്ചു വരികയാണ് റീജ. റീജയ്ക്ക് രണ്ടു മക്കളുണ്ട്. അമ്മയെ കാണാനില്ലെന്ന് കാണിച്ച് ഇവര്‍ നേരത്തേ കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം റീജ, പ്രമോദിന്‍റെ വീട്ടില്‍ സ്ഥിരമായി എത്താറുണ്ടെന്നാണ് നാട്ടുകാര്‍ നല്‍കിയ മൊഴി. പൊലീസ് അന്വേഷണമാരംഭിച്ചു.