അഞ്ചുദിവസം പിന്നിടുന്നു, അര്‍ജുനെന്ന മലയാളി ലോറിഡ്രൈവറടക്കം ഷിരൂരിലെ മണ്ണിടിച്ചിലില്‍ കുടുങ്ങിയിട്ട്. പ്രതീക്ഷ നല്‍കുന്ന പലതും ഇടയ്ക്ക് കേട്ടെങ്കിലും അര്‍ജുനെ കണ്ടെത്തുകയെന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇപ്പോഴും സാധ്യമായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ ആദ്യ ദിവസങ്ങളിലുണ്ടായ അനാസ്ഥയും സാഹചര്യം സങ്കീര്‍ണമാക്കി. എത്രയും വേഗം തിരച്ചിലിനായി സൈന്യത്തെ നിയോഗിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തുനല്‍കിക്കഴിഞ്ഞു. നാടും വീടും പ്രാര്‍ഥനകളോടെ കാത്തിരിക്കുമ്പോള്‍ പ്രതീക്ഷകളും അണയാതെ നില്‍ക്കുന്നുണ്ട്. അര്‍ജുനിലേക്ക് ഇനിയെത്ര ദൂരം..?