ഒരിടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കണ്ട ദിവസമാണിന്ന്. ഒന്നേമുക്കാല്‍ മണിക്കൂറോളം നീണ്ട വാര്‍ത്താസമ്മേളനം മാധ്യമങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് മുഖ്യമന്ത്രി തുടങ്ങിയത്. തുടര്‍ന്ന് വിവിധ വിവാദവിഷയങ്ങളിലും മുഖ്യമന്ത്രി മറുപടി നല്‍കി. സി.പി.ഐയുടെയും പി.വി.അന്‍വറിന്റെയും സമ്മര്‍ദങ്ങള്‍ തള്ളി എഡിജിപി എംആര്‍ അജിത്കുമാറിനെയും പി.ശശിയെയും സംരക്ഷിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

ശശിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമെന്ന് പറഞ്ഞ മുഖ്യമന്ത്രി അന്‍വറിനെ അതിരൂക്ഷമായാണ് വിമര്‍ശിച്ചത്. തൃശൂര്‍ പൂരം കലക്കിയതില്‍ അന്വേഷണ റിപ്പോര്‍ട്ട് ചൊവ്വാഴ്ച കിട്ടുമെന്നും പറയുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് തൊട്ടു മുന്‍പും ശേഷവും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയേയും എഡിജിപി എംആര്‍ അജിത്കുമാറിനേയും കടന്നാക്രമിച്ച് പി.വി. അന്‍വര്‍ എംഎല്‍എ രംഗത്തെത്തിയതും ഇന്ന് കണ്ടു.ഒരു യുക്തിയുമില്ലാത്ത മറുപടികളാണ് മുഖ്യമന്ത്രി ഇന്ന് പറഞ്ഞതെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍ കൗണ്ടര്‍ പോയിന്‍റ് ചോദിക്കുന്നു. മുഖ്യമന്ത്രി എല്ലാം പറഞ്ഞോ? വിഡിയോ കാണാം.

ENGLISH SUMMARY:

Counter Point on P V Anwar MLA's Controversy