TOPICS COVERED

പിപി ദിവ്യ എന്ന സിപിഎം നേതാവിന്‍റെ വാക്​ശരം ഏറ്റ് തളര്‍ന്ന നവീന്‍ബാബു ഈ ലോകത്തോട് വിട പറഞ്ഞിട്ട് 11 ദിവസം പിന്നിടുന്നു.  പിപി ദിവ്യ മാധ്യമവിചാരണയുടെ ഇര. മാധ്യമങ്ങള്‍ നടത്തുന്നത് ഇടത്പക്ഷവിരുദ്ധ ആശയ പ്രചാരണം. ഇതെല്ലാം ആണ് സിപിഎം പക്ഷം.  പാര്‍ട്ടി നവീന്‍ ബാബുവിന്‍റെ കുടുംബത്തിനൊപ്പമാണ് പക്ഷെ ആത്മഹത്യ പ്രേരണകുറ്റത്തിന് ഏക പ്രതി ഇപ്പോഴും സുരക്ഷിതയായി ഒളിവില്‍. അറസ്റ്റ് ചെയ്യാന്‍ പോയിട്ട് ഒന്ന് വിളിച്ച് ചോദ്യം ചെയ്യാന്‍ പോലും പിണറായി വിജയന്‍റെ പൊലിസ് തയ്യാറല്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സെക്ഷന്‍സ് കോടതി വിധി പറയാന്‍ കാത്തിരിക്കുകയാണത്രെ പൊലിസ്. കീഴ്ക്കോടതി വിധി എതിരെങ്കില്‍ സുപ്രീം കോടതി വരെ പോയി ജാമ്യത്തിന് ശ്രമിക്കാനും പിപി ദിവ്യയ്ക്ക് സാവകാശം കിട്ടിയേക്കും. എഡിഎമ്മിനെതിരെ ദിവ്യ ഉന്നയിച്ച അഴിമതിയാരോപണം സംബന്ധിച്ച് പിന്നീട് കെട്ടിചമച്ച പരാതിയുടെ ഉറവിടം എകെജി സെന്‍ററോ മുഖ്യമന്ത്രിയുടെ ഓഫിസോ ആയിരിക്കാമെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. എന്തിനാണ് ഈ ദിവ്യ സംരക്ഷണം?

ENGLISH SUMMARY:

Counter point about PP Divya getting party protection