15 വര്‍ഷം മുന്‍പ് നടന്ന ഒരു കൊലപാതകത്തിന്‍റെ ചുരുളുകള്‍ അഴിക്കുകയാണ് കേരള പൊലീസ്. മൂന്ന് മാസം മുന്‍പ് പൊലീസിന് ലഭിച്ച ഒരു ഊമക്കത്ത്, അതേത്തുടര്‍ന്ന് നടത്തിയ അന്വേഷണം, അത് ഇപ്പോള്‍ എത്തിനില്‍ക്കുന്നത് അതിക്രൂരമായ ഒരു കൊലപാതകക്കേസിലാണ്. മാന്നാനം സ്വദേശിനി കലയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ മറവുചെയ്തെന്നാണ് തെളിയുന്നത്. പരപുരുഷ ബന്ധം ആരോപിച്ചാണ് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു. അറസ്റ്റിലായ മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് കോടതി. മുഖ്യപ്രതിയും കലയുടെ ഭര്‍ത്താവുമായ അനിലിനെ വിദേശത്തുനിന്ന് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ശാസ്ത്രീയ തെളിവുകള്‍ നിര്‍ണായകമാകുന്ന ഈ കേസില്‍ സത്യം തെളിയിക്കുക പൊലീസിന് എത്രത്തോളം വെല്ലുവിളിയാണ്?