എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ചയില്‍ വാദപ്രതിവാദങ്ങളുമായി നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ച. വിഷയത്തില്‍,  പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് അവിടെയും ഇവിടയും  തൊടാതെ മറുപടി നൽകി സർക്കാർ. എഡിജിപിക്കെതിരെ കുറ്റം ചാര്‍ത്താനോ കുറ്റം ചെയ്തിട്ടില്ലെന്ന് പറയാനോ തെളിവുകളില്ലെന്ന് പറഞ്ഞൊഴിയുകയായിരുന്നു മന്ത്രി എംബി രാജേഷ്. അതുവരെ സഭയിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രിക്ക് അനാരോഗ്യകാരണം അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുക്കാനായില്ല.  ആര്‍എസ്എസുമായുള്ള ബന്ധത്തില്‍ ഇരുവിഭാഗവും പരസ്പരം ചരിത്രം പറഞ്ഞ് ആഞ്ഞടിക്കുന്നതും ഇന്ന് കണ്ടു. മലപ്പുറത്തെകുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശവും ചര്‍ച്ചയിലുടനീളം നിറഞ്ഞു നിന്നു. പക്ഷേ, ചോദ്യങ്ങള്‍ അപ്പോഴും ബാക്കിയാവുകയാണോ? 

Talking point about speaker approved for adjournment motion controversial Malappuram remark in Niyamasabha: