അനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹാഘോഷത്തില്‍ പാടാനായി പോപ്പ് താരം ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയിലെത്തിയതായി റിപ്പോര്‍ട്ട്. മുംബൈയിലെത്തിയ ജസ്റ്റിന്‍ ബീബറുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. വിവാഹത്തോട് അനുബന്ധിച്ചുള്ള സംഗീത് ചടങ്ങില്‍ പാടാനായാണ് ബീബര്‍ ഇന്ത്യയിലെത്തിയതെന്നാണ് സൂചന. ഏകദേശം 83 കോടി രൂപയാണ് ഇതിനായി അംബാനി ചെലവഴിക്കുന്നതെന്നും പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥീരീകരണം വന്നിട്ടില്ല.
ജൂലൈ 5നാണ് സംഗീത് പരിപാടി എന്നാണ് റിപ്പോര്‍ട്ട്. അതിന്‍റെ ഭാഗമായാണ് രാവിലെ മുംബൈ വിമാനത്താവളത്തില്‍ ജസ്റ്റിന്‍ ബീബര്‍ എത്തിയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുംബൈയിലെ നിത അംബാനി കള്‍ച്ചറല്‍ സെന്‍ററിലാണ് സംഗീത് ചടങ്ങ് നടക്കുന്നത്. ജസ്റ്റിന്‍ ബീബറിന് പുറമെ റാപ്പർ ഡ്രേക്ക്, അഡെൽ, ലാനാ ഡെൽ റേ എന്നീ ഗായകരും വിവാഹത്തിനെത്തും എന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ ഇവരുടെയെല്ലാം പ്രതിഫലക്കണക്കുകളൊന്നും പുറത്തുവന്നിട്ടില്ല.
പ്രശസ്ത പോപ്പ് ഗായകര്‍ക്ക് പുറമെ ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ സാന്നിധ്യവും സംഗീത് ചടങ്ങിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സല്‍മാന്‍ ഖാന്‍, രണ്‍വീര്‍ സിങ് എന്നിവരുടെ മാസ്മരിക നൃത്തപ്രകടനങ്ങളും ചടങ്ങിന് മാറ്റ് കൂട്ടുെമന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജൂലൈ നാലിനാണ് സംഗീത് ചടങ്ങിന്‍റെ ഭാഗമായുളള ആദ്യ ആഘോഷം മുംബൈയില്‍ നടന്നത്. ഗുജറാത്തി പരമ്പാഗത ചടങ്ങായ 'മാമേരു' മുംബൈയിലെ ആന്റീലിയയിലാണ് സംഘടിപ്പിച്ചത്. വളരെ അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് ഈ ചടങ്ങില്‍ പങ്കെടുത്തതെന്നാണ് സൂചന.
അതേസമയം മാർച്ചിൽ ജാംനഗറിൽ നടന്ന അനന്ത്–രാധിക പ്രീവെഡ്ഡിങ് ചടങ്ങില്‍ പാടാൻ പോപ് ഇതിഹാസം റിയാനയാണ് എത്തിയത്. ഒരു മണിക്കൂർ പ്രകടനത്തിന് 74 കോടിയാണ് റിയാന പ്രതിഫലമായി കൈപ്പറ്റിയതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജൂലായ് 12-ന് മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് അനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹം നടക്കുക. മൂന്ന് ദിവസത്തെ ചടങ്ങുകളാണ് വിവാഹത്തിനുണ്ടാകുക.