നവകേരള സദസിലെ പിരിവിനെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്. നവകേരള സദസിന്‍റെ പേരിൽ പിരിച്ചു പുട്ടടിച്ചുവെന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ പരാമർശത്തിനെതിരെ ഭരണ പക്ഷം രംഗത്തെത്തി.

പുട്ടടിച്ചെന്ന പ്രയോഗം മാറ്റണമെന്നു ആവശ്യപ്പെട്ടു. ഭരണപക്ഷത്തിനു പ്രശ്നമെങ്കിൽ കാപ്പി കുടിച്ചുവെന്നു മാറ്റാമെന്നു തിരുവഞ്ചൂർ . ഇതോടെ ഭരണപക്ഷം ബഹളം വെച്ചു. രേഖകളിൽ നിന്നു മാറ്റുമെന്ന് സ്പീക്കറുടെ അഭാവത്തിൽ സഭ നിയന്ത്രിച്ച ചിറ്റയം ഗോപകുമാർ അറിയിച്ചു. സഭയുടെ മര്യാദയ്ക്ക് ചേരാത്ത ഒരു പ്രയോഗവും നടത്തിയിട്ടില്ലെന്നും പറഞ്ഞ് തിരുവഞ്ചൂർ  പ്രസംഗം തുടർന്നു.