tiger-tcr-14
  • ചത്തത് തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുവരുന്ന വഴി
  • പൂക്കോട് വച്ച് പോസ്റ്റു​മോര്‍ട്ടം നടത്തും
  • കടുവയെ പിടികൂടിയത് ഇന്നലെ

കണ്ണൂർ കൊട്ടിയൂരിൽ നിന്ന്  ഇന്നലെ മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തു. തൃശൂർ മൃഗശാലയിലേക്ക് കൊണ്ടു പോകും വഴിയാണ് കടുവ ചത്തത്. കടുവ ചത്തതിൽ അന്വേഷണം നടത്തുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ മനോരമ ന്യൂസിനോട് പറഞ്ഞു. വലതു ഭാഗത്തെ പല്ലു പോയതിനാൽ കാട്ടിൽ വിടാൻ കഴിയില്ലാത്തതു കൊണ്ടാണ് കടുവയെ തൃശൂർ മൃഗശാലയിലേക്ക് മാറ്റാൻ വനം വകുപ്പ് തീരുമാനിച്ചത്.

തീരുമാന പ്രകാരം കൊട്ടിയൂരിൽ നിന്ന് ഇന്നലെ രാത്രി 9 മണിയോടെ തൃശൂരിലേക്ക് കടുവയുമായി വനം വകുപ്പ് സംഘം പുറപ്പെടുകയായിരുന്നു. കൊണ്ടോട്ടിയിൽ വച്ച് കടുവ  അനങ്ങുന്നില്ലെന്ന് മനസിലാക്കിയ വെറ്റിനറി ഡോക്ടർമാരുടെ സംഘം വിശദ പരിശോധന നടത്തിയപ്പോഴാണ് കടുവ ചത്തുവെന്ന്  ഉറപ്പിച്ചത്. മയക്കുവെടി വയ്ക്കുന്ന മൃഗങ്ങൾ ചത്തുപോകുന്നതിൽ അന്വേഷണം വേണമെന്നും വനം മന്ത്രി എ.കെ ശശീന്ദ്രൻ രാജിവയ്ക്കണമെന്നും കെ.സുധാകരൻ പറഞ്ഞു. വലതു കാലിലെ പരുക്ക് സാരമുള്ളതല്ലെന്നും  ആരോഗ്യ പ്രശ്നങ്ങളില്ലെന്നും വനം വകുപ്പ് വിലയിരുത്തിയ കടുവയാണ് പിടികൂടി ഒരു രാത്രി തികയും മുൻപ് ചത്തത്.

 

Tiger died, Kannur