pala-jaison-family-05
  • മരിച്ചത് അച്ഛനും അമ്മയും മൂന്ന് മക്കളും
  • അകലകുന്നം സ്വദേശി ജയ്സനും കുടുംബവുമെന്ന് പൊലീസ്
  • പരിശോധന തുടരുന്നു

പാലാ പൂവരണിയിൽ കൈക്കുഞ്ഞ് ഉൾപ്പെടെ മൂന്ന് കുട്ടികളെയും ഭാര്യയെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് അകലക്കുന്നം സ്വദേശി ജെയ്സൺ തോമസ് കൊലപാതകം നടത്തി ആത്മഹത്യ ചെയ്തതെന്ന് പാലാ പൊലീസ് പറയുന്നു. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി 

 

രാവിലെ 9 മണിയോടെയാണ് പാലാ പൂവരണിയെ ഞെട്ടിച്ച കൊലപാതകം പുറത്തറിഞ്ഞത്. വീട്ടുകാരെ കാണാൻ എത്തിയ ഓട്ടോ ഡ്രൈവറാണ് തൂങ്ങിമരിച്ച നിലയിൽ ജെയ്സണെയും കിടപ്പുമുറിയിൽ കിടക്കുന്ന ഭാര്യ മെറീനയെയും മൂന്ന് കുട്ടികളെയും കാണുന്നത്. കുട്ടികളുടെ കളിപ്പാട്ടങ്ങൾ വീട്ടുമുറ്റത്താകെ ചിതറി കിടന്നിരുന്നു. സാമ്പത്തിക പ്രശ്നത്തിൽ ദുഃഖിതനായി കാണപ്പെട്ടിരുന്ന ജയ്സൺ ആദ്യം ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം പിന്നീട് കുട്ടികളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ബിഎസ്സി നഴ്സ് ആയിരുന്ന ഉരുളികുന്നം സ്വദേശിനി മെറീന മക്കളായ നാലു വയസ്സുകാരൻ ജെറാൾഡ് രണ്ടു വയസ്സുകാരി ജെറീന ഏഴുമാസം മാത്രം പ്രായമുള്ള ജെറിൻ എന്നിവരാണ് കൊല്ലപ്പെട്ടത് 

 

പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. 44 വയസ്സുകാരനായ ജയ്സണും 28 വയസ്സുകാരിയായ മെറീനയും ആറു വർഷങ്ങൾക്കു മുൻപാണ് പ്രണയിച്ചു വിവാഹം കഴിച്ചത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജയ്സണെ വിവാഹം കഴിച്ചതോടെ മെറീനക്ക് കുടുംബവുമായി ബന്ധമില്ലായിരുന്നു. മുറിയിൽ നിന്ന് ജയ്സൺ എഴുതിയതെന്ന് കരുതുന്ന കത്ത് കിട്ടിയിട്ടുണ്ട്. കൊലപാതകാരണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പാലാ പൊലീസ് അറിയിച്ചു

 

five of family found dead in Pala