ഹാത്രസ് ദുരന്ത ശേഷം ഉറ്റവരെ തേടി ജില്ലാ ആശുപത്രിയിൽ എത്തിയവർ കരളലിയിക്കുന്ന കാഴ്ചയായി. പൊന്നുമകളുടെ മൃതദേഹം ഏറ്റുവാങ്ങി ആംബുലൻസിൽ ഇരുന്നു തേങ്ങിയ ഉന്നാവ് സ്വദേശി ചെതിലാൽ അപ്പോഴും കൊച്ചുമകനായുള്ള തിരച്ചിലിലായിരുന്നു. മോർച്ചറിക്ക് മുന്നിൽ ഇരുന്ന മുത്തശ്ശിയെ തിരിച്ചറിഞ്ഞിറങ്ങിയ അഭയ് സിങും മരവിപ്പിക്കുന്ന കാഴ്ചയായി.

മകളും കൊച്ചുമകനും ബന്ധുക്കളും ഒക്കെയായി നാല് ബസിലായാണ് ചെതിലാൽ ഭോലെ ബാബയുടെ സത്സംഗിന് ഹത്രസിലെത്തിയത്. പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ സ്ഥലങ്ങൾ ആയതിനാൽ അപകടവാർത്ത കേട്ടതോടെ ഞെട്ടി. പിന്നീട് തിരച്ചിലായി. തിരച്ചിലവസാനിച്ചത് ഹാത്രസിലെ ജില്ലാ ആശുപത്രിയിലെ മോർച്ചറിക്ക് മുന്നിലായിരുന്നു. 34 വയസ്സുള്ള മകൾ റൂബിയുടെ മൃതദേഹം ഏറ്റുവാങ്ങിയ ശേഷമുള്ള കാഴ്ചയാണിത്.കൊച്ചുമകനെ ഇനിയും കണ്ടെത്താനായിട്ടില്ല

ഗുഡ്ഗാവിൽ നിന്ന് പരിചയക്കാർക്കൊപ്പം ബസ്സിൽ കയറി ഹാത്രസിലെത്തിയ മുത്തശ്ശിയെ അപകട ശേഷം ബന്ധപ്പെടാനാകാതെ വന്നതോടെയാണ് അച്ഛനെയും കൂട്ടി അഭയ് സിങ് പൊലീസിനെ സമീപിച്ചത്. പോലീസ് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. 

ENGLISH SUMMARY:

After the Hathras disaster, the relatives received the dead bodies of their loved ones