കർണാടകയിലെ ബിദറിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. 19 കാരിയെ പ്രണയം നടിച്ചു കൂട്ടികൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.കേസുമായി ബന്ധപ്പെട്ട് മൂന്നു പേർ അറസ്റ്റിലായി .
പ്രണയം നടിച്ച് പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചു ഇറക്കിയാണ് പീഡനവും കൊലപാതകവും .
ഓഗസ്റ്റ് 29ന് രാത്രിയാണ് പെൺകുട്ടിയെ കാണാതായത്. വീട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല . തുടർന്ന് പോലീസിൽ അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ശാരീരികമായി പീഡിപ്പിക്കപ്പെട്ടു എന്ന് വ്യക്തമായി. പെൺകുട്ടിയുമായി ബന്ധമുള്ളവരെ.കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് റായിച്ചൂർ സ്വദേശിയായ രാജേഷ് മാലെ
എന്നയാളെ കുറിച്ച് സൂചന കിട്ടിയത്.. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോൾ കൊല സമ്മതിച്ചു. കഴിഞ്ഞ 9 മാസമായി രാജേഷിന്.പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. ഓഗസ്റ്റ് 29ന് രാത്രി പുലർച്ചെ മൂന്ന് മണിയോടെ രാജേഷ് രണ്ട് സുഹൃത്തുക്കളോടൊപ്പം ഇരയുടെ വീട്ടിലെത്തി വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു .
എന്നാൽ കൊലപാതകത്തിന് പിന്നിലെ കാരണം പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ രാജേഷും രണ്ടു സുഹൃത്തുക്കളും അറസ്റ്റിലായി.