nirmala-sitharaman-made-a-s

ജോലിഭാരത്തെ തുടര്‍ന്ന് മലയാളി യുവതി അന്നാ സെബാസ്റ്റ്യന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ വിശദീകരണവുമായി ധനമന്ത്രി നിർമലാ സീതാരാമൻ. അന്നയെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. ചെന്നൈയിലെ കൽപിത സർവകലാശാലയിലെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു. അവിടെ ക്യാംപസില്‍ ധ്യാനകേന്ദ്രവും പ്രാർഥനാ സൗകര്യവും ഒരുക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരിച്ചതെന്നും കേന്ദ്രധനമന്ത്രി പറഞ്ഞു.അതിനിടെ അന്ന സെബാസ്റ്റ്യന്‍ ജോലിചെയ്തിരുന്ന  ഏണ്‍സ്റ്റ് ആന്‍ഡ് യങ് പുണെ ഓഫിസില്‍ സംസ്ഥാന തൊഴില്‍വകുപ്പ് പരിശോധന നടത്തി. മരിച്ച അന്ന സെബാസ്റ്റ്യന്‍റെ നിയമനരേഖകള്‍ ഉള്‍പ്പെടെ ഒരാഴ്ചയ്ക്കകം ഹാജരാക്കാന്‍ കമ്പനിക്ക് നിര്‍ദേശം  നല്‍കി 

ENGLISH SUMMARY: