ബേക്കറിയില്‍ നിന്ന് വാങ്ങിയ സമോസയ്ക്കുള്ളില്‍ നിന്നും തവളയുടെ കാല്‍ കിട്ടിയതായി പരാതി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.  ബിക്കാനിര്‍ സ്വീറ്റ്സിന്‍റെ ഔട്ട്​ലറ്റില്‍ നിന്നും സമോസ വാങ്ങിയ ആള്‍ക്കാണ് ദുരനുഭവം. സംഭവത്തെ തുടര്‍ന്ന് ആളുകള്‍ ബേക്കറിയിലെ കാഷ്യറോട് കയര്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കടയുടെ ഉടമയെയും പൊലീസിനെയും വിളിക്കണമെന്നും ആളുകള്‍ ആവശ്യപ്പെടുന്നതായും കേള്‍ക്കാം. 

ഫാസ്റ്റ് ഫുഡുകള്‍ ആകെ കുഴപ്പമാണെന്നും ചിലയിടത്ത് ആളുകള്‍ക്ക് പാറ്റയെ കിട്ടുന്നുവെന്നും മറ്റ് ചിലര്‍ക്ക് പല്ലിയെയും എലിയെയും കിട്ടുന്നുവെന്നും ഇതൊക്കെ ഒഴിവാക്കുന്നതാകും നല്ലതെന്നും ആളുകള്‍ വിഡിയോയ്ക്ക് ചുവടെ കുറിച്ചു. വലിയ ബ്രാന്‍ഡാണെങ്കിലും രുചികരമല്ലാത്ത ഭക്ഷണവും മോശം പെരുമാറ്റവുമെന്നായിരുന്നു മറ്റൊരാളുടെ വിമര്‍ശനം. 

വിഡിയോ വൈറലായതിനെ തുടര്‍ന്ന് സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ബേക്കറിയിലെത്തി ഭക്ഷണത്തിന്‍റെ സാംപിളുകളും ശേഖരിച്ചു. അന്വേഷണ വിധേയമായി നടപടി ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.  

ENGLISH SUMMARY:

Frog leg in Samosa found at Bikaner sweets outlet near Delhi. Several people confront the shop's receptionist, demanding to speak with the owner and calling the police.