മാന്നാറില്‍ സെപ്റ്റിക് ടാങ്ക് തുറന്ന് കലയുടെ മൃതദേഹഭാഗങ്ങള്‍ വേര്‍തിരിച്ചെടുത്തതില്‍ സോമനായിരുന്നു നായകത്വം. ദൂരുഹത മൂടി നില്‍ക്കുന്ന കേസുകളില്‍ പൊലീസിന്റെ സഹായിയായി കൂടെ നില്‍ക്കുന്നത് തിരുവല്ലക്കാരന്‍ എസ്.സോമന് ജീവിതദൗത്യം തന്നെ.  

സ്ലാബ് നീക്കുമ്പോള്‍ പറ്റിയ മുറിവില്‍ സോമന്‍ ഡെറ്റോള്‍ ഒഴിച്ചു. പ്ലാസ്റ്റിക് കവര്‍ കൊണ്ട് കാല് മൂടിക്കെട്ടി പണി തുടര്‍ന്നു. സോമന് ഇതൊരു സപര്യയാണ്. ക്രൈംസ്പോട്ടുകളില്‍ പൊലീസിന്‍റെ കൂട്ടാളി.  കാര്യങ്ങളെക്കുറിച്ച് നല്ല ധാരണ.  

ഇലന്തൂരില്‍ നാടിനെ ഞെട്ടിച്ച നരബലി പുറത്തുവന്നപ്പോഴും സോമന്‍റെ കൈക്കരുത്തും മനക്കരുത്തും കേരളം കണ്ടതാണ്. 

തിരുവല്ലയില്‍ ടിപ്പറിനടിയില്‍ പെട്ടുകിടന്ന വീട്ടമ്മയെക്കണ്ട് ആളുകള്‍ ദൃശ്യം പകര്‍ത്തി നിന്നപ്പോള്‍ രക്ഷകനായതും സോമന്‍. അന്നത്തെ രോഷപ്രകടനം ഇങ്ങനെ വിവാദമായ ഒട്ടേറെ കേസുകളില്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതിലടക്കം സോമന്‍ കേരള പൊലീസിന് കരുത്താണ്. 

ENGLISH SUMMARY:

Soman, who is an accomplice of the police in crime spots