ഒരു ഗ്രാമം മുഴുവൻ കേവലമൊരിടത്തേയ്ക്കൊതുങ്ങിയതിന്‍റെ കാഴ്ചകളാണ് ദുരിതാശ്വാസ ക്യാമ്പുകൾ മുഴുവൻ. അടയ്ക്കി പിടിച്ച തേങ്ങലുകളും, അലറിക്കരച്ചിലും പിന്നെ നിർവികാരതയും, മരവിപ്പു നിറഞ്ഞ മുഖങ്ങളും. ഉറ്റവരില്ലാത്ത വേദനയിൽ നീറുകയാണവരെല്ലാം.
ആരോ കൊടുത്ത കുപ്പായത്തിൽ, ആരോ നീട്ടിയ ഭക്ഷണത്തിൽ. പൊടുന്നനെ ജീവിതം അതിലെയ്ക്കൊതുങ്ങിപ്പോയവരെല്ലാം. ക്യാമ്പിൽ നിന്നൊന്നു പുറത്തുപോയി, പ്രായം ചെന്നൊരമ്മ വറ്റാത്ത കണ്ണോടെ വീണ്ടും ക്യാമ്പിലേയ്ക്കെത്തി. എന്നിട്ട് പറഞ്ഞു. നിശബ്ദമിങ്ങനെ നോക്കുന്ന വർതെല്ലാം പറയാനുള്ളത് ഒരേ കഥ. ഒരേ അനുഭവം. ഉള്ളൊന്നുലയാതെ, ഒരറിയാ തേങ്ങലോല്ലാതെ കേട്ടിരിക്കാനാവില്ല ക്യാമ്പുകളിലെ മനുഷ്യരെ