സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴ ലഭിക്കും. ഇടുക്കി , കോട്ടയം, കോഴിക്കോട് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒന്‍പത് ജില്ലകളില്‍ യെലോ അലര്‍ട്ടും നല്‍കി. തൃശൂരും പാലക്കാടും ഒഴികെയുള്ള ജില്ലകളിലാണ് യെലോ അലര്‍ട്ട്. മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. ഇടുക്കി മലങ്കര ഡാമിന്റെ അഞ്ച് ഷട്ടറുകൾ ഉയർത്തി. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഷട്ടറുകൾ ഉയർത്തിയത്.
തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് കലക്ടർ അറിയിച്ചു. മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. 21ാം തീയതി വരെ സംസ്ഥാനത്ത് മഴതുടരും. മത്സ്യതൊഴിലാളികള്‍ 21 ാം തീയതി വരെ കടലില്‍പോകരുതെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു.