അസം സ്വദേശിയായ 13 വയസ്സുകാരി തസ്മീതിനെ തേടിയുള്ള അന്വേഷണം 30 മണിക്കൂർ പിന്നിടുമ്പോള്‍ കുട്ടിയുടെ നിര്‍ണായകദൃശ്യങ്ങള്‍ പൊലീസിന്. നാഗര്‍കോവില്‍ സ്റ്റേഷനിലെ സി.സി.ടി.വിയിലാണ് കുട്ടിയുടെ നിര്‍ണായകദൃശ്യങ്ങള്‍ പതിഞ്ഞത്. പെണ്‍കുട്ടി ഇന്നലെ ഉച്ചതിരിഞ്ഞ് 3.30ന് നാഗര്‍കോവില്‍ സ്റ്റേഷനിലെ 2ാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഇറങ്ങി. കുപ്പിയില്‍ വെള്ളം എടുത്തശേഷം അതേ വണ്ടിയില്‍ തിരികെ കയറി. കന്യാകുമാരിയിലേക്ക് പെണ്‍കുട്ടി യാത്ര തുടര്‍ന്നിരിക്കാം എന്നാണ് പൊലീസ് നിഗമനം. നാഗര്‍കോവില്‍ പിന്നിട്ടാല്‍ പിന്നെ കന്യാകുമാരി സ്റ്റേഷന്‍ മാത്രമാണ് ഉള്ളത്.
കുട്ടി കന്യാകുമാരിയില്‍ എത്തിയെങ്കില്‍ അവിടെ നിന്നും അടുത്ത ട്രെയിനില്‍ അസമിലേക്ക് പോയോ എന്ന സാധ്യതയാണ് പൊലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്. 5.25ന് കന്യാകുമാരിയില്‍ നിന്നും വിവേക് എക്സ്പ്രസ് അസമിലേക്ക് ഉണ്ട്. തസ്മീതിന്റെ ജന്‍മനാട് അസം എന്നതാണ് പൊലീസ് സംശയത്തിന് കാരണം.