യുവകഥാകൃത്തിന്റെ പരാതിയിൽ സംവിധായകൻ വി.കെ.പ്രകാശിനെതിരായ ലൈംഗിക പീഡനക്കേസ് ഇന്ന് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. ഇന്നലെ കൊല്ലം പള്ളിത്തോട്ടം പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. കൊല്ലത്തെ രണ്ട് ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. രണ്ട് വര്‍ഷം മുമ്പ് സിനിമയുടെ കഥ പറയാനാണ് വികെ പ്രകാശ് ആവശ്യപ്പെട്ടതു പ്രകാശം യുവതി കൊല്ലത്ത് എത്തിയത്. ഹോട്ടൽ മുറിയിൽ വച്ച് കഥ പറയുന്നതിനിടെ മദ്യം ഓഫർ ചെയ്യുകയും പിന്നീട് അഭിനയത്തിലേക്ക് കടക്കാമെന്ന് പറഞ്ഞ് മോശമായി പെരുമാറി എന്നുമാണ് പരാതി.
തൊട്ടടുത്ത ദിവസം ക്ഷമിക്കണമെന്ന് പറഞ്ഞ് വികെ പ്രകാശ് പതിനായിരം രൂപ അയച്ചു നല്‍കിയെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. 2022 ഏപ്രിൽ മാസത്തെ വിവരങ്ങൾ ഹോട്ടലുകളിൽ നിന്ന് ശേഖരിക്കും. അതേസമയം പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് ചൂണ്ടിക്കാട്ടി വികെ പ്രകാശ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംഭവം നടന്നത് ഏത് ഹോട്ടലാണെന്ന് വ്യക്തതയില്ലെന്നാണ് സൂചന. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് വികെ പ്രകാശിനെതിരെ യുവ കഥാകൃത്ത് ഗുരുതര ആരോപണം ഉന്നയിച്ചത്.