nivin-pauly3

തനിക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ പ്രതികരണവുമായി നിവിന്‍ പോളി. പുതിയ പരാതിക്ക് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നെന്നും പൊലീസ് പറഞ്ഞ പ്രതിപ്പട്ടികയിലെ പലരെയും എനിക്കറിയില്ല. ഈ നിര്‍മാതാവിനെ ദുബായ് മാളില്‍വച്ച് കണ്ടിട്ടുണ്ട്, തീയതി പറയാനാകില്ല. അത് സിനിമയുടെ ഫണ്ടിങ് സംബന്ധിച്ചായിരുന്നു. പിന്നെ കണ്ടിട്ടില്ലെന്നും നിവിന്‍ പോളി. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു ആരോപണമെന്നു പറഞ്ഞ നിവിന്‍ പരാതി നല്‍കിയയാളെ ഇതുവരെ കണ്ടിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും ഉറപ്പിച്ചു പറയുന്നു. ഇങ്ങനെയൊരു കേസ് ഉണ്ടെന്ന് പറഞ്ഞ് ഒന്നരമാസം മുന്‍പ് സിഐ വിളിച്ചിരുന്നു. അന്ന് പീഡനം ഉന്നയിച്ചിരുന്നില്ല. അന്നും പരാതിക്കാരിയെ അറിയില്ല എന്നുതന്നെയാണ് പറഞ്ഞത്. വാസ്തവമില്ലെന്നു കണ്ടെത്തി അന്ന് കേസ് ക്ലോസ് ചെയ്യുകയാണ് ചെയ്തതെന്നും നിവിന്‍ പോളി പറഞ്ഞു. അന്ന് വലിയ പ്രസക്തി കൊടുക്കേണ്ട കാര്യമില്ല എന്ന് എല്ലാവരും പറഞ്ഞതുകൊണ്ടാണ് പരാതിക്കാരിക്കെതിരെ പരാതി നല്‍കാതിരുന്നതെന്നും നിവിന്‍ പോളി പറഞ്ഞു.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിവിന്‍ പോളി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. കേസില്‍ നിവിന്‍ ആറാം പ്രതിയാണ്. നിര്‍മാതാവ് എ.കെ.സുനില്‍ രണ്ടാംപ്രതിയും. തൃശൂര്‍ സ്വദേശിയായ സുനില്‍ അറിയപ്പെടുന്നത് രാഗം സുനില്‍ എന്ന പേരിലാണ്. കഴിഞ്ഞ നവംബറില്‍ ദുബായില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി . എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ശ്രേയ, ബഷീര്‍, കുട്ടന്‍ എന്നിവരും പ്രതികള്‍

ENGLISH SUMMARY:

Nivin Pauly reacts to the sexual harassment complaint against him. I don't know many people in the accused list, suspect a conspiracy behind the new complaint, says Nivin Pauly