elamakkara-crime

TOPICS COVERED

കൊച്ചി എളമക്കരയിലെ യുവാവിന്‍റെ ദുരൂഹമരണം കൊലപാതകമെന്ന് തെളിഞ്ഞു. കൊല്ലം സ്വദേശി പിടിയില്‍. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. 

തിരുവോണ ദിനം പുലര്‍ച്ചെയാണ് പ്രവീണ്‍ എന്ന യുവാവിനെ നടുറോഡില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരോട്ടിച്ചുവട് പാലത്തെ താഴെയാണ് പ്രവീണ്‍ താമസിച്ചിരുന്നത്. പ്രവീണിന്‍റെ ശരീരത്തിലാകമാനം മുറിവുകളുണ്ടായിരുന്നതിനാല്‍ കൊലപാതകമാണെന്ന സംശയം പൊലീസിന് തുടക്കം മുതലേ ഉണ്ടായിരുന്നു. 

 

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം സ്വദേശി സമീറിനെ തൃപ്പൂണിത്തുറയില്‍ നിന്ന് പിടികൂടിയത്. മറ്റൊരാള്‍ കൂടി കസ്റ്റഡിയിലുണ്ട്. കൊല്ലപ്പെട്ട പ്രവീണും സമീറും തമ്മില്‍ മുന്‍പരിചയമുണ്ട്. ഉത്രാട ദിവസം ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചു. 

ഇതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. പ്രദേശത്തുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്തു. ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ആയുധങ്ങളും കണ്ടെടുത്തു. പ്രവീണിന്‍റെ ഫോണ്‍ കോളുകളുടെ വിശാദംശങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചു. 

ENGLISH SUMMARY:

Kochi Elamakkara Murder Case