സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ നാലുമരണം. ഹരിപ്പാട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് അച്ഛനും മകളും മരിച്ചു. തൃപ്രയാറില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് യുവാക്കളാണ് മരിച്ചത്.
ആലപ്പുഴ കെവി ജെട്ടി ജംഗ്ഷന് സമീപമുണ്ടായ അപകടത്തില്‍ വള്ളികുന്നം സ്വദേശി ആലിയ, പിതാവ് സത്താർ എന്നിവരാണ് മരിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന സത്താര്‍ ആലിയയുടെ വിവാഹത്തിനായാണ് നാട്ടിലെത്തിയത്. സത്താറിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന വഴിയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഇവരുടെ കൂടെ യാത്ര ചെയ്ത മറ്റ് നാലുപേർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. തൃശൂർ തൃപ്രയാറിൽ കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 18 വയസ്സുള്ള വലപ്പാട് സ്വദേശികളായ ആശിർവാദ്, ഹാഷിം എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന നിഹാലിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃപ്രയാർ സെന്‍ററിനടുത്ത് പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. കൊല്ലം കോട്ടപ്പുറത്ത് ഇന്നലെയുണ്ടായ വാഹനാപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നു. അപകടത്തില്‍ രണ്ടു ബൈക്ക് യാത്രികര്‍ക്ക് പരുക്കേറ്റിരുന്നു.