സിപിഎമ്മിനും സർക്കാരിനും വഴങ്ങാതെ പി.വി. അൻവർ. പി.ശശിക്കെതിരെ അസ്വഷണം നടത്തേണ്ടത് സിപിഎമ്മാണന്നും പി.വി. അൻവർ മലപ്പുറം മഞ്ചേരിയിൽ പറഞ്ഞു. എഡിജിപി എം.ആർ. അജിത്കുമാറിനെ സസ്പെൻഡ് ചെയ്യുന്നതു വരെ പിന്നോട്ടില്ലെന്നു പി.വി. അൻവർ പറഞ്ഞു.
ഡിജിപിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണംകൊണ്ടോ എം.ആർ. അജിത് കുമാറിനെതിരെ പ്രഖ്യാപിച്ച പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണത്തിലോ തൃപ്തനല്ലെന്നാണ് പി.വി. അൻവർ വ്യക്തമാക്കുന്നത്. എം.ആർ. അജിത് കുമാറിനെ സർവീസിൽ നിന്ന് മാറ്റി നിർത്താതെ നടത്തുന്ന അന്വേഷണത്തിന് വിശ്വാസ്യതയില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെയുള്ള നിലപാട് ആവർത്തിക്കുബോൾ സിപിഎമ്മുമായി യുദ്ധസന്നദ്ധനാണെന്ന പ്രഖ്യാപനം കൂടിയാണ് പി.വി. അൻവർ നടത്തുന്നത്. എഡിജിപി എം.ആർ.അജിത്കുമാറിനെതിരായുള്ള വിജിലൻസ് അന്വേഷണം വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത നേരിട്ട് നടത്തും. വിജിലൻസ് അന്വേഷണവും തുടങ്ങിയതോടെ എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണം എന്ന് ആവശ്യം ശക്തമായിട്ടുണ്ട്.