തന്നെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ചതാണെന്നും തെറ്റുകാരി അല്ലെന്നും കൊല്ലം മൈനാഗപ്പള്ളിയിലെ കാർ അപകട കേസിലെ പ്രതി ഡോക്ടർ ശ്രീക്കുട്ടി. അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതാണ്. കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ താൻ പറഞ്ഞിട്ടില്ല. കാറിന്റെ പിന്നിലാണ് ഇരുന്നത്. കാറിനടിയിൽ ആളുണ്ടെന്ന് അറിഞ്ഞില്ല.
ഇരുലക്ഷത്തോളം രൂപയും സ്വർണാഭരണങ്ങളും അജ്മൽ കൈക്കലാക്കി. ഇത് തിരികെ വാങ്ങാനാണ് അജ്മലിനൊപ്പം സൗഹൃദം തുടർന്നതെന്നും ഡോക്ടർ ശ്രീക്കുട്ടി പൊലീസിനോട് പറഞ്ഞു. പൊലീസ് കസ്റ്റഡിയിലുള്ള ഡോക്ടർ ശ്രീക്കുട്ടിയെയും അജ്മലിനെയും ചോദ്യം ചെയ്യൽ തുടരുകയാണ്.