കോഴിക്കോട് തിരുവമ്പാടി കാളിയാമ്പുഴ പാലത്തിൽ നിന്ന് കെഎസ്ആർടിസി ബസ് പുഴയിലേക്കു മറിഞ്ഞ് വൻ ബസ് അപകടം. ഒരാള്‍ മരിച്ചു. ആശുപത്രിയില്‍ മരിച്ചത് 60 വയസ്സുള്ള കണ്ടപ്പന്‍ചാല്‍ സ്വദേശിയായ സ്ത്രീ 3 പേരുടെ നില ഗുരുതരം. 13 പേര്‍ക്ക് പരുക്ക്. എല്‍സി ജോസഫ്(70), ഖമറുന്നീസ(43), ഗ്രേസ് അന്ന(67), റോസ്‌ലി(71), ഷിബു മാമ്പറ്റ(49).രാജേഷ് കാഞ്ഞിരമുഴി(42), മുത്തപ്പന്‍പുഴ മനോജ് സെബാസ്റ്റ്യന്‍(48) എന്നിവര്‍ക്ക് പരുക്ക്. ബസ് നിറയെ ആളുകളുണ്ടായിരുന്നു. കെഎംസിടി, ഓമശേരി ശാന്തി ആശുപത്രികളിലേക്ക് പരുക്കേറ്റവരെ കൊണ്ടു പോയി. ആനക്കാംപൊയിലിൽ നിന്ന് തിരുവമ്പാടിക്കു വരികയായിരുന്ന ബസ് ആണ് നിയന്ത്രണം വിട്ട് പുഴയിലേക്ക് തലകീഴായി മറിഞ്ഞത്. ബസ് മറിഞ്ഞത് പാലത്തിന്റെ കൈവരി തകര്‍ത്ത്. ആളുകള്‍ പുഴയില്‍ വീണെന്ന് ദൃക്സാക്ഷികള്‍.
ബസില്‍ അന്‍പതോളം പേര്‍ ഉണ്ടായിരുന്നെന്നും ഭൂരിഭാഗം പേരെയും രക്ഷിച്ചെന്ന് ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്. ബസില്‍ ആരെങ്കിലും കുടുങ്ങിയോ എന്നറിയാന്‍ പരിശോധന നടത്തിവരുകയാണ്. ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ബസ് വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. വെള്ളത്തിനടിയില്‍നിന്ന് നാലുപേരെ രക്ഷിച്ചെന്നും ബോസ് ജേക്കബ് പറഞ്ഞു.