ഗുണ്ടാനേതാവ്  ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിന് നിയമസഹായം നല്‍കിയതിന്റെ പേരിലുള്ള വിമര്‍ശനങ്ങളെ തള്ളി സാബു മോന്‍. തെറ്റ് ചെയ്യാത്തിടത്തോളം മുഖം മറച്ച്  ഓടിരക്ഷപ്പെടരുതെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും പ്രയാഗയോട് താനാണ് പറഞ്ഞത്. രജനീകാന്തിനൊപ്പം അഭിനയിച്ച വേട്ടൈയാന്‍റെ റിലീസിനിടെ നടി പ്രയാഗ മാര്‍ട്ടിനെ സഹായിച്ചതെന്തിനെന്ന് ചോദിച്ചവരില്‍ വീട്ടുകാരും സുഹൃത്തുക്കളുമുണ്ട്.  തനിക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളതെന്നും ചിലര്‍ ഓര്‍മ്മിപ്പിച്ചുവെന്നും സാബുമോന്‍ പറയുന്നു. സൗഹൃദങ്ങള്‍ക്ക് വലിയ വിലയാണ് കല്‍പ്പിക്കുന്നത്. പ്രയാഗയും കുടുംബസുഹൃത്താണെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. ഫോണ്‍വിളിച്ചാല്‍ പലരും എടുക്കാതായെന്ന് പ്രയാഗ പറ‍ഞ്ഞതായും ഇത്തരം പ്രശ്നങ്ങളില്‍ ഇടപെട്ടുവെന്നതിന്റെ പേരിലുണ്ടാകുന്ന ആരോപണങ്ങളെ താന്‍ ഭയപ്പെടുന്നില്ലെന്നും സാബു മോന്‍ കൂട്ടിച്ചേര്‍ത്തു. Also Read: ഓം പ്രകാശിനെ കണ്ടിട്ടില്ല; താരങ്ങളുടെ മൊഴി ഇങ്ങനെ

അതേസമയം കേസില്‍ പ്രയാഗയ്ക്ക് നേരത്തെ പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഓംപ്രകാശിനെ അറിയില്ലെന്നടക്കമുള്ള പ്രയാഗയുടെ മൊഴി സ്ഥിരീകരിച്ച പൊലീസ് അവിടെ നടന്ന മറ്റ് ഇടപാടുകളില്‍ പ്രയാഗയ്ക്ക് പങ്കില്ലെന്നും വ്യക്തമാക്കി. കേസിലെ പ്രതികളില്‍ ഒരാളായ ചോക്ലേറ്റ് ബിനുവുമായുള്ള ശ്രീനാഥ് ഭാസിയുടെ ബന്ധവും ഇടപാടുകളും പൊലീസ് പരിശോധിക്കും. അന്നേ ദിവസം നക്ഷത്രഹോട്ടലില്‍ മറ്റൊരു നടികൂടി എത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ENGLISH SUMMARY:

I am not afraid of accusations; Prayaga is my family friend, says actor Sabumon.