കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍ മുഖ്യമന്ത്രിയെ കണ്ടു. ഇന്നലെ രാത്രിയാണ് മുഖ്യമന്ത്രിയുടെ പിണറായിയിലെ വീട്ടിലെത്തി നേരിട്ട് കണ്ടത്. മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്ന് മടങ്ങുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രിയോട് വിശദീകരിച്ചു . 20 മിനിറ്റിൽ അധികം കൂടിക്കാഴ്ച നീണ്ടു. കളക്ടറേറ്റിലെ മൊഴിയെടുപ്പ് പൂർത്തിയായ ശേഷം അരുൺ കെ വിജയൻ നേരെ പോയത് പിണറായിയിലേക്ക് ആയിരുന്നു.
അതേസമയം ADM നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ കളക്ടർ അരുൺ കെ. വിജയൻറെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തിയേക്കും.ഇന്നലെ ലാൻഡ് റവന്യൂ ജോയിൻറ് കമ്മീഷണർ എ ഗീതയുടെ മൊഴിയെടുപ്പ് നീണ്ടു പോയതിനാൽ പൊലീസിന്റെ മൊഴിയെടുപ്പ് നടന്നിരുന്നില്ല. ഇന്ന് അവധി ദിവസമായതിനാൽ കലക്ടറുടെ സമയ ലഭ്യതയ്ക്കനുസരിച്ച് മാത്രമേ മൊഴിയെടുക്കാൻ സാധ്യതയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. അതേസമയം കലക്ടറെ മാറ്റി നിർത്തിയുള്ള അന്വേഷണം വേണമെന്നും കലക്ടറെ പ്രതി ചേർക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.