suresh-gopi-media

തന്‍റെ വിജയത്തില്‍ അതീവ സന്തോഷമെന്ന് സുരേഷ് ഗോപി. ജയിച്ചതു വലിയൊരു അനുഗ്രഹം ആണെന്നും തൃശൂരിലെ യഥാര്‍ഥ മതേതര പ്രജാദൈവങ്ങളെ വണങ്ങുകയാണ് എന്നും അവരിലൂടെയാണ് ഇത് സാധ്യമായിരിക്കുന്നതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കും കുടുംബത്തിനും വലിയ ഖ്യാതിയാണ് ഈ വിജയം നേടിത്തരുന്നത്. എന്‍റെ കുടുംബം , മക്കള്‍, നാഷണല്‍ അവാര്‍ഡ് എല്ലാം അനുഗ്രഹമാണ്. അതിനെല്ലാം മുകളിലാണ് ഈ വിജയം എന്നും അദ്ദേഹം പറഞ്ഞു. ഈ ഒരു വിജയം നേടാനായി പ്രയത്നിച്ച പ്രവര്‍ത്തകര്‍ വോട്ടര്‍മാര്‍ എന്നിവരെ പ്രത്യേകം ഓര്‍ക്കുന്നുവെന്നും, തന്നേക്കാള്‍ ഏറെ മധ്യപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നു വന്ന അമ്മമാര്‍ തനിക്കു വേണ്ടി പ്രവര്‍ത്തിച്ചുവെന്നും സുരേഷ്ഗോപി. 

പാര്‍ട്ടി പ്രവര്‍ത്തകര്‍ താന്‍ ആവശ്യപ്പെടുന്നതിനും നൂറിരട്ടി തിരിച്ചുനല്‍കിയിട്ടുണ്ട്. നരേന്ദ്രമോദി എന്‍റെ രാഷ്ട്രീയ ദൈവമാണെന്നും മാധ്യമങ്ങളോട് പറഞ്ഞു. ഇന്ദിരാഗാന്ധി, ഇ കെ നയനാര്‍, കെ കരുണാകരന്‍ തുടങ്ങിയവരെ താന്‍ ആരാധിക്കുന്നുവെന്നും എന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നവരുടെ കൂട്ടത്തില്‍ ഇവരുണ്ട്. ഇനിയും ഇവര്‍ തന്‍റെ മനസില്‍ ഉണ്ടാകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

മോദിയും, അമിത് ഷായുമാണ് ഇന്നു കാണുന്ന രൂപത്തില്‍ തന്നെ ആക്കിയതെന്നും അതിന് എന്നും അവരോട് കടപ്പെട്ടിരിക്കുന്നു. അതില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ല. ഞാന്‍ തൃശൂരിലെ  ജനങ്ങള്‍ക്ക് കൊടുത്ത വാക്ക് പാലിച്ചിരിക്കും. കേരളത്തിന്‍റെ  വികസനത്തിനുവേണ്ടി ഞാന്‍ പ്രയത്നിക്കും. എനിക്ക് ആരോടും ദേഷ്യമില്ല, എനിക്ക് ഇടതു വലതു ശത്രുക്കളില്ല, അവര്‍ എന്‍റെ സഹസ്ഥാനാര്‍ഥികള്‍ മാത്രമാണ്. എന്‍റെ പാര്‍ട്ടിയുടെ വോട്ട് മാത്രമല്ല എനിക്ക് ലഭിച്ചതെന്ന് എനിക്കും പാര്‍ട്ടിക്കും നന്നായി അറിയാം. ജനങ്ങള്‍ പാര്‍ട്ടി, താരം എന്നതിനപ്പുറം അവര്‍ക്ക് വേണ്ടി എന്തുചെയ്യുമെന്ന് ചിന്തിച്ചു. അതാണ് വിജയത്തിനു കാരണം. 

എന്നിരുന്നാലും ഞാന്‍ പാര്‍ട്ടിയുടെ കൂടെ സ്വത്താണ് അദ്ദേഹം പറഞ്ഞു.

വിജയ പ്രതീക്ഷ എന്നുമുതലാണ് പ്രകടിപ്പിച്ചതെന്ന് ചോദിക്കരുത്. കാരണം കേരളത്തില്‍ തള്ളുമാത്രമേ പരിചയമുള്ളൂ. എനിക്കതിന് താല്പര്യമില്ല. ഇടതിനു വലതിനുമല്ല, ജനങ്ങളുടെ താല്പര്യത്തിനാണ് നിന്നത്. ചില വാചകങ്ങള്‍ തനിക്കെതിരെ പറഞ്ഞ തൃശൂരിലെ സ്ഥാനാര്‍ഥി കെ മുരളീധരനെ ഇനി ചേട്ടനെന്നു വിളിക്കില്ല എന്നും ഇനി കെ മുരളിധരന്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ത‍ൃശൂര്‍ താനിപ്പോഴും എടുത്തിട്ടില്ല, പക്ഷേ ജനങ്ങള്‍ തനിക്ക് അത് തന്നു. തന്‍റെ ഹൃദയത്തിലാണ് ഇപ്പോള്‍ തൃശൂരുള്ളത്. ഇനി ഒതു തിടമ്പുപോലെ അത് തലയിലേറ്റി താന്‍ നടക്കുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

ENGLISH SUMMARY:

Suresh Gopi respond to loksabha election result