kumbara-colony-to-amma-nagar

TOPICS COVERED

തൃശൂർ മുണ്ടത്തിക്കോട് കുമ്പാര കോളനി ഇനി അമ്മ നഗർ എന്നറിയപ്പെടും. മുൻമന്ത്രിയും ആലത്തൂർ എംപിയുമായ കെ രാധാകൃഷ്ണന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പേരുമാറ്റം.  കോളനികൾ ഇനിയില്ല. കുംഭാരി കോളനി ഇനി അമ്മ നഗർ എന്ന പേരിൽ ആയിരിക്കും അറിയപ്പെടുക. പരമ്പരാഗതമായി മൺപാത്രങ്ങൾ നിർമിക്കുന്ന കുടുംബങ്ങളാണ് ഇവിടെയുള്ളത്. പ്രദേശത്തുള്ളവർ ആരാധിക്കുന്ന മാരിയമ്മൻ ക്ഷേത്രത്തിൽ നിന്നാണ് പുതിയ പേര്. ഔദ്യോഗികമായി സ്ഥിരീകരിക്കാൻ നഗരസഭ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

 

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച കാലം മുതൽ ഈ വിഭാഗം ഇവിടെയുണ്ട്. കുംഭാര കോളനി എന്ന പേരിൽ പലപ്പോഴും ജാതീയമായി തങ്ങളുടെ വിവേചനം കാണിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നു. സ്കൂളിൽ പഠിക്കുന്ന കുട്ടികൾ വരെ ഇത്തരം ഇത്തരം സംഭവങ്ങൾക്ക് ഇരയായിട്ടുണ്ടെന്നും ഇവർ പറയുന്നു.