ഇടതില്ലെങ്കില്‍ മുസ്‍​ലിംകള്‍ രണ്ടാംതരം പൗരന്‍മാരാകുമെന്ന സി.പി.എമ്മിന്‍റെ പ്രചാരണം തമാശയാണെന്ന് സാദിഖലി തങ്ങള്‍. സി.പി.എമ്മിന്‍റെ മുസ്​ലിം വിരുദ്ധ പ്രചാരണം ബി.ജെ.പിക്ക് സഹായകമായെന്നും ലീഗ് മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. സമസ്തയെ രാഷ്ട്രീയ കവലയിലേക്ക് വലിച്ചിഴയ്ക്കാന്‍ സി.പി.എം ശ്രമിച്ചുവെന്നും ഇതിന് സി.പി.എമ്മിന് കിട്ടിയ ഏറ്റവും വലിയ പ്രഹരമാണ് ലോക്സഭ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.എം വിതച്ചത് ബി.ജെ.പി കൊയ്യുകയാണ്. മുസ്​ലിം വിഷയങ്ങള്‍ സി.പി.എം ഉയര്‍ത്തിക്കാട്ടുന്നത് വോട്ടുതട്ടാനുള്ള കുതന്ത്രമെന്നും ലൗ.ജിഹാദും ഏകസിവില്‍ കോഡുമെല്ലാം ആദ്യം ഉന്നയിച്ചത് സി.പി.എമ്മാണെന്നും ലീഗ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ അദ്ദേഹം ആരോപിച്ചു.

ENGLISH SUMMARY:

CPM's anti-muslim campaigns helps bjp to get votes in Loksabha election alleges Muslim league leader Sadiq ali Thangal.