mukesh-kollam-cpm

ലൈംഗികാരോപണം ഉയര്‍ന്നിട്ടും നടന്‍ എം. മുകേഷ് എം.എല്‍.എ സ്ഥാനത്ത് തുടരുന്നതിനെ ചൊല്ലി സിപിഎമ്മില്‍ വിയോജിപ്പ്. എം.എല്‍.എ സ്ഥാനം രാജിവയ്പ്പിക്കേണ്ടെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കള്‍ അമര്‍ഷം അറിയിച്ചത്. എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടി അധ്വാനിച്ച നേതാവല്ല മുകേഷന്ന്  നേതാക്കളില്‍ ചിലര്‍ നിലപാടെടുത്തു. കൊല്ലത്ത് ഇന്ന് ചേരുന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ചയായേക്കും.  മുകേഷ് രാജിവയ്ക്കേണ്ടതില്ലെന്ന സിപിഎം നിലപാട്  മനോരമ ന്യൂസാണ് പുറത്തുവിട്ടത്.

 

അതേസമയം, മുകേഷിനെതിരെ വീണ്ടും ആരോപണം. ചലച്ചിത്രനടി സന്ധ്യയാണ് ആരോപണവുമായി രംഗത്തെത്തിയത്. സുഹൃത്തായ നടിയുടെ വീട്ടിലെത്തിയ മുകേഷ് അമ്മയോട് അപമര്യാദയായി പെരുമാറിയെന്നും അവര്‍ മുകേഷിനെ വീട്ടില്‍ നിന്ന് ആട്ടിപ്പായിച്ചെന്നും സന്ധ്യ മനോരമന്യൂസിനോട് വെളിപ്പെടുത്തി. മുകേഷിനെതിരെ ആരോപണമുയര്‍ത്തിയ മിനു മുനീര്‍ ഇന്ന് പരാതി നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

ENGLISH SUMMARY:

CPM leaders have expressed displeasure over party's decision to protect Mukesh.The issue may be discussed in the CPM district secretariat meeting in Kollam today