youth-congress-march-01

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള  യൂത്ത് കോണ്‍ഗ്രസിന്‍റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പൊലീസ് ലാത്തിച്ചാര്‍ജില്‍ യൂത്ത് കോണ്ഡഗ്രസ് വൈസ് പ്രസിഡന്റ്  അബിന്‍ വര്‍ക്കിക്ക് തലയ്ക്ക് ഗുരുതര പരുക്കേറ്റു. പൊലീസ് വളഞ്ഞിട്ട് തല്ലിയെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് നേമം ഷജീറിന്‍റെ കണ്ണിനും പരുക്കേറ്റു. തുടര്‍ന്ന് എംജി റോഡ് യൂത്ത ്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ പലതവണ പൊലീസുമായി ഏറ്റുമുട്ടി. പൊലീസ് ഏഴുതവണ ജലപീരങ്കി പ്രയോഗിച്ചു.

 

ആശുപത്രിയിലേക്ക് പോകാതെ പ്രതിഷേധം. പരുക്കേറ്റിട്ടും ആശുപത്രിയിലേക്ക് പോകാന്‍ കൂട്ടാക്കാതെ അബിന്‍ വര്‍ക്കി. പൊലീസ് ആംബുലന്‍സ് എത്തിച്ചിട്ടും റോഡില്‍ കിടന്ന് പ്രതിഷേധിച്ചു. തലതല്ലിപ്പൊട്ടിച്ചത് ഡിവൈഎഫ്ഐക്കാരനായ എസ്ഐയെന്ന് അബിന്‍ . അബിന്‍ വര്‍ക്കിയെ  ബലംപ്രയോഗിച്ച് പൊലീസ് വാഹനത്തിലേക്ക് മാറ്റി. അബിനൊപ്പം പ്രതിഷേധിച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെയും ബലംപ്രയോഗിച്ച് മാറ്റി.

കെ.സുധാകരന്‍ അഭ്യര്‍ഥിച്ചു, പരുക്കേറ്റ അബിന്‍ വര്‍ക്കി ആശുപത്രിയിലേക്ക് മാറി. ആരോഗ്യമാണ് ഇപ്പോള്‍ പ്രധാനം. എസ്.ഐയുടെ കാര്യം താന്‍ ഏറ്റെന്നും സുധാകരന്‍ . പ്രവര്‍ത്തകരെ തല്ലിയ എല്ലാ പോലീസുകാരെയും നാട്ടില്‍ കാണുമെന്ന് മുന്നറിയിപ്പ്. പൊലീസുകാര്‍ കാട്ടുമൃഗങ്ങളെപ്പോലെ പെരുമാറി, സമരം കെ.പി.സി.സി ഏറ്റെടുക്കും. യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്രകാരം എസ്.ഐ. ജിജുവിനെ സമരസ്ഥലത്തുനിന്ന് മാറ്റി

‘ശശി സേനയിലെ’ എമ്പോക്കികള്‍ തടഞ്ഞാലും സമരം തുടരുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.

Youth congress secretariat march turns violent

ENGLISH SUMMARY:

Youth congress secretariat march turns violent