തന്‍റെ നെഞ്ചത്തേക്ക് കയറാന്‍ ഒരു സഖാവും വരേണ്ടെന്ന് പി.വി.അന്‍വര്‍ എംഎഎല്‍എ. തന്നെ തല്ലാന്‍ ആരെയെങ്കിലും വിട്ടാല്‍ വിട്ടവന്‍റെ തലയ്ക്കടിക്കും. താന്‍ ഇല്ലാതായാലും അതിനുള്ള ഏര്‍പ്പാട് ഉണ്ടാക്കിയിട്ടുണ്ട്. എനിക്ക് നേരെ മെക്കിട്ട് കേറാൻ വന്നാൽ പറഞ്ഞു വിടുന്നവരെ കൈകാര്യം ചെയ്യാൻ സംവിധാനമുണ്ട്. നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കാന്‍ തയാറല്ല. ആവശ്യമെങ്കില്‍ സഭയില്‍ മുണ്ട് വിരിച്ചിരിക്കാനും മടിയില്ല. കണ്ണൂരിൽ സിപിഎം ഔദ്യോഗിക പദവി വഹിക്കുന്ന വഹിക്കുന്ന നേതാവാണ് തനിക്കൊപ്പമുള്ളത്. അത് പി. ജയരാജനല്ലെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ പി.വി.അന്‍വറിനെ വീണ്ടും കേസില്‍ കുരുക്കി സര്‍ക്കാര്‍. ഫോണ്‍ ചോര്‍ത്തലില്‍ ഒരു കേസ് കൂടി എടുത്തു. അരീക്കോട് എംഎസ്പി ക്യാംപില്‍വച്ച് ഫോണ്‍ ചോര്‍ത്തിയെന്ന
പരാമര്‍ശത്തിലാണ് മഞ്ചേരി പൊലീസ് കേസ് എടുത്തത്. ഫോണ്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. കേസുകള്‍ കൂടുന്നതിനാല്‍ നിയമപഠനം ആലോചിക്കുന്നുവെന്ന് പി.വി.അന്‍വര്‍ പ്രതികരിച്ചു.