• പാലക്കാട്ട് മുന്‍പത്തേക്കാള്‍ വലിയ വിജയം നേടുമെന്ന് എ.കെ.ആന്റണി
  • ‘സ്ഥാനാര്‍ഥിയാകാന്‍ യോഗ്യര്‍ ഏറെ, പക്ഷേ പാര്‍ട്ടി തീരുമാനം വലുത്’
  • രാഹുല്‍ മാങ്കൂട്ടത്തില്‍‌ എ.കെ.ആന്റണിയെ കണ്ട് അനുഗ്രഹം വാങ്ങി

പാലക്കാട്ടേക്ക് തിരിക്കുംമുന്‍പ് എ.കെ.ആന്‍റണിയെ കണ്ട് അനുഗ്രഹംതേടി യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. കഴിഞ്ഞതവണ ഷാഫി പറമ്പിലിന് കിട്ടയതിനേക്കാള്‍ വലിയ  ഭൂരിപക്ഷത്തില്‍ രാഹുല്‍ ജയിക്കുമെന്ന് എ.കെ.ആന്‍റണി പറഞ്ഞു. വിജയസാധ്യതയുള്ള സീറ്റാകുമ്പോള്‍ ഒരുപാടുപേര്‍ മല്‍സരിക്കാന്‍ ആഗ്രഹിക്കും. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്  തീരുമാനിച്ചാല്‍ പ്രവര്‍ത്തകര്‍ അത് അംഗീകരിക്കും. പാലക്കാട്ട് ബി.ജെ.പിയുടെ വോട്ട് കുത്തനെ കുറയുമെന്നും ആന്‍റണി പറഞ്ഞു. Also Read: ഒരാള്‍ക്ക് വേണ്ടി പാര്‍ട്ടിയെ ബലികൊടുക്കരുത്; പാലക്കാട്ടെ സ്ഥാനാര്‍ഥിത്വം പുനപരിശോധിക്കണം; ആഞ്ഞടിച്ച് സരിന്‍

പാലക്കാട്ട് വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പി.സരിന് മറുപടി പറയാന്‍‌ താന്‍ ആളല്ല. സരിന്‍ നല്ല പ്രത്യയശാസ്ത്ര വ്യക്തത ഉള്ളയാളാണെന്നും അടുത്ത സുഹൃത്തെന്നും രാഹുല്‍ പറഞ്ഞു. 

അതേസമയം, പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച പിന്നാലെ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് യുവനേതാവ് പി.സരിന്‍. രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വം പുനഃപരിശോധിക്കണമെന്ന് സരിന്‍ പാലക്കാട്ട് ആവശ്യപ്പെട്ടു. യു.ഡി.എഫ്. തോറ്റാല്‍ തോല്‍ക്കുന്നത് രാഹുല്‍ ഗാന്ധിയാകുമെന്നും സരിന്‍ പറഞ്ഞു. ജയിലില്‍ കിടക്കുന്നത് മാത്രമല്ല ത്യാഗമെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ട് സരിന്‍ പറഞ്ഞു. 

ENGLISH SUMMARY:

Palakkad will achieve the greatest success ever; Dissatisfaction Temporar, says AK Antony