• ‘പാലക്കാട് മുരളീധരന്‍റെ പേര് വന്നത് അഭിപ്രായമെന്ന രൂപത്തില്‍’
  • ‘ജില്ലയിലെ കോൺഗ്രസ് രാഹുല്‍ മാങ്കൂട്ടത്തിനൊപ്പം’
  • കത്ത് പുറത്ത് വരരുതായിരുന്നുവെന്നും മുന്‍ എം.പി

പാലക്കാട്ട് ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ ഡിസിസി അയച്ച കത്തിന്റെ പ്രസക്തി നഷ്ടമായെന്ന് മുൻ എം.പി വി.എസ്.വിജയരാഘവൻ. മുരളീധരന്റെ പേര് അഭിപ്രായം എന്ന രൂപത്തിൽ മാത്രം വന്നതാണ്. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമാണ് ജില്ലയിലെ കോൺഗ്രസ്. ദേശീയ സംസ്ഥാന നേതൃത്വത്തിന് അയച്ച കത്ത് പുറത്ത് വരരുതായിരുന്നുവെന്നും അന്വേഷണം വേണമെന്നും വി എസ് വിജയരാഘവൻ മനോരമ ന്യൂസിനോട് പറഞ്ഞു.