കെ.മുരളീധരനെ സ്ഥാനാര്‍ഥിയാക്കണമെന്ന ഡി.സി.സിയുടെ കത്ത് പഴയതല്ലെന്ന് മന്ത്രി എം.ബി രാജേഷ് മനോരമ ന്യൂസിനോട്. രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയ ദിവസമാണ് ഡി.സി.സി കത്തയച്ചത്. കോണ്‍ഗ്രസിലെ അതൃപ്തി ബി.ജെ.പിക്ക് സഹായമാകുമെന്ന് കരുതിയാണ് സരിനെ സ്ഥാനാര്‍ഥിയാക്കിയതെന്നും, സരിന് കോണ്‍ഗ്രസ് വോട്ട് ലഭിക്കുമെന്നും എം.ബി.രാജേഷ് പറഞ്ഞു.
എന്നാല്‍ പാലക്കാട്ട് ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ ഡിസിസി അയച്ച കത്തിന്റെ പ്രസക്തി നഷ്ടമായെന്ന് മുൻ എം.പി വി.എസ്.വിജയരാഘവൻ. മുരളീധരന്റെ പേര് അഭിപ്രായം എന്ന രൂപത്തിൽ മാത്രം വന്നതാണ്. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമാണ് ജില്ലയിലെ കോൺഗ്രസ്. ദേശീയ സംസ്ഥാന നേതൃത്വത്തിന് അയച്ച കത്ത് പുറത്ത് വരരുതായിരുന്നുവെന്നും അന്വേഷണം വേണമെന്നും വി.എസ് വിജയരാഘവൻ മനോരമ ന്യൂസിനോട് പറഞ്ഞു.