അങ്കമാലിയിലെ അങ്ങാടിക്കടവ് പറക്കുളം റോഡിലുള്ള ഇരുനില വീടിന്റെ മുകളിലത്തെ നിലയിൽ ഇന്നു പുലർച്ചെയുണ്ടായ തീപിടിത്തത്തില്‍ അച്ഛനും അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്. വീടിന്റെ ഉടമസ്ഥനായ ബിനീഷ് കുര്യന്‍ ഭാര്യ അനുമോൾ മാത്യ, ഇവരുടെ മക്കളായ എട്ട് വയസുകാരി ജൊവാന അഞ്ചു വയസുകാരന്‍ ജസ്‌വിൻ എന്നിവരാണ് മരിച്ചത്. രാവിലെ പ്രാർഥിക്കാനായി എഴുന്നേറ്റപ്പോഴാണ് ബിനീഷിന്‍റെ അമ്മ വീടിന്റെ മുകളിൽ നിലയിൽ തീപിടിച്ചത് കണ്ടത്. സംഭവ സ്ഥലത്ത് ആദ്യം എത്തിയ പത്ര ഏജന്‍റ് പറയുന്നത് ഇങ്ങനെ
‘തീയുടെ വെട്ടം കാണുന്നുണ്ട് ഒരമ്മ കരയുന്നതും കേൾക്കുന്നുണ്ട് വന്ന് നോക്കിയപ്പൊ വീടിന് തീപിടിച്ചതാണ് കണ്ടത്, വീടിന്റെ മുകളിലെ നിലയിലെ രണ്ടു മുറികൾക്ക് മാത്രമാണ് തീപിടിച്ചത്. തീപിടിച്ചതു കണ്ട് വീടിനു താഴത്തെ മുറിയിൽ കിടന്നിരുന്ന അമ്മയും ബിനീഷിന്റെ സഹായിയായ അതിഥി തൊഴിലാളിയും എത്തിയാണ് തീയണയ്ക്കാൻ തുടങ്ങിയത്. വീടിന്റെ അടുത്തുനിന്ന് പൈപ്പിലും ബക്കറ്റിലുമെല്ലാം വെള്ളമെടുത്ത് തീയണയ്ക്കാനുള്ള ശ്രമം നടത്തി. പിന്നാലെ ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത് ’
മലഞ്ചരക്ക് മൊത്തവ്യാപാരിയാണ് മരിച്ച ബിനീഷ് കുര്യൻ. മരിച്ച നാല് പേരും ഒരു മുറിയിലാണ് കിടന്നിരുന്നത്.